ഗവർണർക്ക്‌ തിരിച്ചടി: വെെസ്‌ ചാൻസലർമാർക്ക് നേരെ ഉടനെ നടപടി എടുക്കരുതെന്ന് ഹെെക്കോടതി

 

കൊച്ചി> സർവ്വകലാശാല വെെസ്‌ചാൻസലർമാർക്ക് നേരെ ചാൻസലറായ ഗവർണറുടെ നടപടി ഹെെക്കോടതി തടഞ്ഞു. വിസിമാർക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹെെക്കോടതി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും നിർദേശിച്ചു.  ചാൻസലർ ആയ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള വിസിമാരുടെ ഹർജികൾ നവംബർ 17നു വീണ്ടും പരിഗണിക്കും. ചാൻസലർ മറുപടി നൽകാൻ സമയം ചോദിച്ചിട്ടുണ്ട്‌.സംസ്ഥാനത്തെ പത്ത് സർവ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ നോട്ടീസ് നൽകിയിരുന്നത്.സാങ്കേതിക സര്‍വകലാശാലാ വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേരളത്തിലെ മറ്റ് സര്‍വകലാശാലകളിലെ വിസിമാര്‍  രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 23ന് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇതിന്റെ പിന്നാലെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം മറുപടി നല്‍കണമെന്നും ഏഴിന് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകണമെന്നുമാണ് അതില്‍ പറഞ്ഞിരുന്നത്.സാങ്കേതിക സര്‍വകലാശാലാ കേസിലെ സുപ്രീംകോടതി വിധി അതിനുമാത്രമാണ് ബാധകമാവുകയെന്നും യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയത് തെറ്റാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ കത്തിന്റെ   തുടര്‍നടപടിയായുള്ള നോട്ടീസ് നിയമപരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത് നിയമപരമല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ്  വിസിമാര്‍ ഹര്‍ജി നല്‍കിയത്.   സാങ്കേതിക സര്‍വകലാശാലാ കേസിലെ സുപ്രീംകോടതി വിധി അതിനുമാത്രമാണ് ബാധകമാവുകയെന്നും യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഗവര്‍ണര്‍പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയത് തെറ്റാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ കത്തിന്റെ   തുടര്‍നടപടിയായുള്ള നോട്ടീസ് നിയമപരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു

 

 

വയറിനകത്ത് 52 ലക്ഷത്തിന്റെ സ്വർണ ക്യാപ്‌സൂൾ; കരിപ്പൂരിൽ വൻ സ്വർണവേട്ട 

കരിപ്പൂർവിമാനത്താവളം വഴി കടത്താൻശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണം പൊലീസ്‌ പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്‌റ്റിലായി. ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം മേല്‍മുറി  സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.006 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്‌സ്യൂളുകളായി  ഒളിപ്പിച്ച് കടത്താനാണ്ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും.
ജിദ്ദയില്‍   നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്  വിമാനത്തിലാണ്  (IX 398) കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്‌ക്ക് ശേഷം വിമാനത്താവളത്തിന്‌  പുറത്തിറങ്ങിയ മുഹിയുദ്ദീനെ നിരീക്ഷിച്ചുകൊണ്ട് പൊലീസുണ്ടായിരുന്നു. കുറച്ച് സമയം എയര്‍പോര്‍ട്ട് പരിസരത്ത് തങ്ങിയ മുഹിയുദ്ദീന്‍ തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൃത്തിനോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി  സീറോ പോയിന്‍റില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് .സുജിത് ദാസ്  ഐപിഎസിന് ലഭിച്ച രഹസ്യ  വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹിയുദ്ദീനെ പൊലീസ്  കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ മുഹിയുദ്ദീന്‍ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണ്ണം കണ്ടെത്താനായില്ല. തൂടര്‍ന്ന് മുഹിയുദ്ദീനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്‌സറേ പരിശോധനയില്‍ വയറിനകത്ത് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ 4 കാപ്‌സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു മുഹിയുദ്ദീനെ ജിദ്ദയില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്‌ കസ്റ്റംസിനും സമര്‍പ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 74-ാമത്തെ സ്വർണക്കടത്ത് കേസാണിത്.

 

ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കുന്നതിന്‌ തടസമില്ല: എം വി ഗോവിന്ദൻ

തൃശൂർ> ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഏതറ്റം വരെയും പോകാൻ ഇടത് മുന്നണിക്ക്  തടസ്സമില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറുടെ നിലപാട് നിയമവിരുദ്ധമാണ്.  നിയമപരമായി പ്രവർത്തിക്കാൻ തയ്യാറാകണം.  തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ . ഗവർണറുടെ നിലപാട് സ്വേച്ചാധിപത്യപരമാണ്. സമനില തെറ്റിയ രീതിയിലാണ് അദ്ദേഹം  പെരുമാറുന്നത്.ഗവർണർക്കെതിരെ മാധ്യമപ്രവർത്തകരുടെ രാജ്ഭവൻ മാർച്ച്‌ അഭിനന്ദനാർഹമാണ്‌ എന്നാൽ.  ചില മാധ്യമങ്ങളെ ഗവർണർ പുറത്താക്കിയപ്പോൾ കുറച്ച്  മാധ്യമ പ്രവർത്തകർ മാത്രം ഗവർണരുടെ പ്രതികരണത്തിനായി നിന്നത്  സ്വയം ഗൗരവമായി ആലോചിക്കേണ്ടതാണ്‌.  ഗവർണറുടെ നിലപാട് ആശങ്കാകുലമായ സാഹചര്യം കേരളത്തിൽ സൃഷ്ടിക്കുന്നു. കേരളത്തെയും ജനങ്ങളെയും അപമാനിക്കാനുള്ള ശ്രമങ്ങളെ എല്ലാവരും ചേർന്ന് ചെറുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

 
കേരള ടൂറിസത്തിന് അന്തർദേശീയ പുരസ്‌കാരം

കേരള ടൂറിസത്തിന് അന്തർദേശീയ പുരസ്‌കാര നേട്ടം. ഉത്തരവാദിത്ത ടൂറിസം മിഷൻറെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ വേൾഡ് ട്രാവൽ മാർക്കറ്റിൻറെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാ?ണ് കേരളത്തിൻറെ വാട്ടർ സ്ട്രീറ്റ് പദ്ധതി തിരഞ്ഞെടുക്കപ്പെട്ടത്.
ഉത്തരവാദിത്ത ടൂറിസം മിഷൻറെ നേതൃത്വത്തിൽ 2022 ജൂൺ മാസത്തിൽ കോട്ടയം ജില്ലയിലെ മറവൻതുരുത്ത് ഗ്രാമത്തിൽ വാട്ടർ സ്ട്രീറ്റ് പദ്ധതിയും മാർച്ച് മാസത്തിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളിൽ സ്ട്രീറ്റ് പദ്ധതിയും ആരംഭിച്ചു. ഇതിനാണ് പുരസ്‌ക്കാരം.
ലണ്ടനിൽ നടക്കുന്ന ലോക ട്രാവൽ മാർക്കറ്റിൽ വെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് അാാർഡ് ഏറ്റുവാങ്ങി.

സി സത്യപാലനും, കെ വി സുമേഷും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റിൽ
സി സത്യപാലൻ, കെ വി സുമേഷ് എന്നിവരെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കെ വി സക്കീർ ഹുസൈൻ, കെ പി സുധാകരൻ, ടി ചന്ദ്രൻ എന്നിവരെ ജില്ലാകമ്മിറ്റിയിലും ഉൾപ്പെടുത്തും.
സംസ്ഥാനകമ്മിറ്റിയംഗങ്ങളായ വത്സൻ പനോളി, പി ശശി, എൻ ചന്ദ്രൻ എന്നിവരെ ജില്ലാകമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. വത്സൻ പനോളിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാകമ്മിറ്റി യോഗം ഐക്യകണ്‌ഠേന തീരുമാനങ്ങൾ അംഗീകരിച്ചു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, ജില്ലാസെക്രട്ടറി എം വി ജയരാജൻ എന്നിവർ സംസാരിച്ചു.

 സ്‌കൂൾ ശാസ്ത്രോത്സവത്തിനൊരുങ്ങി കൊച്ചി

രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിനൊരുങ്ങി കൊച്ചി നഗരത്തിലെ സ്‌കൂളുകൾ. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിൽ നിന്നുമായി അയ്യായിരത്തിലധികം വിദ്യാർത്ഥികൾ എത്തുമെന്നാണു പ്രതീക്ഷ. വ്യാഴാഴ്ച്ച രാവിലെ 9 ന് എറണാകുളം എസ്ആർവി സ്‌കൂൾ അങ്കണത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30 ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും.
മേളയുടെ ആദ്യ ദിനമായ ബുധനാഴ്ച രജിസ്ട്രേഷൻ മാത്രമായിരിക്കും. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണു മത്സരങ്ങൾ. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, തേവര സേക്രട്ട് ഹാർട്ട് എച്ച്എസ്എസ്, എറണാകുളം എസ്ആർവി എച്ച്എസ്എസ്, എറണാകുളം ദാറുൽ ഉലൂം എച്ച്.എസ്.എസ്, കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, എറണാകുളം സെന്റ് ആൽബർട്സ് എച്ച്.എസ്.എസ് എന്നിങ്ങനെ ആറു വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്‌കൂൾ ആണ് ശാസ്ത്രമേളയ്ക്കു വേദിയാകുന്നത്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂൾ ഗണിത ശാസ്ത്രമേളയ്ക്കും എറണാകുളം ദാറുൽ ഉലൂം എച്ച്.എസ്.എസ് സാമൂഹ്യശാസ്ത്രമേളയ്ക്കും വേദിയാകും. ഐ.ടി മേള നടക്കുന്നത് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്. തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിലാണ് പ്രവൃത്തി പരിചയമേള നടക്കുന്നത്. എറണാകുളം എസ്.ആർ.വി എച്ച്.എസ്.എസ് വൊക്കേഷണൽ എക്സ്പോ, കരിയർ സെമിനാർ, തൊഴിൽമേള എന്നിവയ്ക്ക് വേദിയാകും.
പെരുമാനൂർ സെന്റ് തോമസ് സ്‌കൂൾ, എറണാകുളം സെന്റ് തെരേസാസ് സ്‌കൂൾ, എറണാകുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ, ഇടപ്പള്ളി പയസ് ഹൈസ്‌കൂൾ, പെരുമാനൂർ സി.സി.പി.എൽ.എം, തൃക്കനാർവട്ടം എസ്.എൻ സ്‌കൂൾ, ചാത്തിയത്ത് സെന്റ് ജോസഫ് ഹൈസ്‌കൂൾ, ചാത്തിയത്ത് എൽ.എം.സി.സി സ്‌കൂൾ, എളമക്കര ഗവ.സ്‌കൂൾ, ഇടപ്പള്ളി ഗവ.സ്‌കൂൾ, കലൂർ സെന്റ്.അഗസ്റ്റിൻ സ്‌കൂൾ എന്നിവിടങ്ങളിലാണു പെൺകുട്ടികൾക്കു താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഇരുന്നൂറോളം ജീവനക്കാരാണ് 17 കമ്മിറ്റികളിലായി സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ നടത്തിപ്പിൽ പങ്കാളികളാകുന്നത്. ഇതിനു പുറമെ വിദ്യാർത്ഥികളും സേവനസജ്ജരായി വേദികളിലുണ്ടാകും.
മത്സരത്തിനെത്തുന്ന വിദ്യാർത്ഥികൾക്കായി ഭക്ഷണം ഒരുക്കുന്നത് ഗവ. ഗേൾസ് ഹൈസ്‌കൂളിലെ കലവറയിലായിരിക്കും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണയും ശാസ്ത്രോത്സവത്തിനു സദ്യ ഒരുക്കുന്നത്. മത്സരാർഥികൾ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ജിസിഡിഎ, കൊച്ചി കോർപറേഷൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള പാർക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പ്. മത്സര ശേഷമുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി 200 കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കും. കൊച്ചി കോർപറേഷന്റെ സഹായത്തോടെ മാലിന്യങ്ങൾ തരംതിരിച്ച ശേഷം നിർമാർജ്ജനം ചെയ്യും.
ശനിയാഴ്ച ശാസ്ത്രമേള സമാപിക്കും. വൈകീട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.


ഗവർണറുടെ മാധ്യമ വിലക്ക്: രാജ്ഭവന് മുന്നിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ രാജ്ഭവനിലേയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ 11 .30നാണ് മാർച്ച് സംഘടിപ്പിച്ചത്. വിവിധ മാധ്യങ്ങളിലെ നിരവധി പേർ മാർച്ചിൽ പങ്കെടുത്തു. പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ മെയിൽ അയച്ചു അനുമതി നൽകി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വൺ സംഘത്തെ വാർത്താ സമ്മേളന ഹാളിൽ നിന്നും ഗവർണർ ഇറക്കിവിട്ടത്.


ഡോ. ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്‌കൂളും സ്ഥലവും എംസിസിക്ക് കൈമാറും

ഡോ. ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്‌കൂളും സ്ഥലവും മലബാർ കാൻസർ സെന്ററിന് വിട്ട് നൽകാൻ പ്രാഥമിക തീരുമാനമായി. സ്പീക്കർ എ എൻ ഷംസീറും ഗുണ്ടർട്ട് ഫൗണ്ടേഷൻ ഗവേണിംഗ് ബോഡി അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 2.25 ഏക്കർ സ്ഥലം സൗജന്യമായാണ് വിട്ടുനൽകുക. സാമ്പത്തിക പരാധീനതകൾ ഉള്ളതിനാൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്‌കൂൾ മറ്റേതെങ്കിലും സ്ഥാപനത്തിന് കൈമാറുന്നതാണ് നല്ലതെന്ന തീരുമാനപ്രകാരമാണ് മലബാർ കാൻസർ സെന്ററിന് നൽകാനുള്ള തീരുമാനത്തിലെത്തിയത്. സ്ഥാപനത്തിന്റെ ബൈലോ പ്രകാരം സ്വകാര്യ വ്യക്തിക്ക് സ്ഥലം കൈമാറാൻ പാടില്ല. സമാനമായ മറ്റ് സൊസൈറ്റിക്ക് കൈമാറാമെന്ന വ്യവസ്ഥയിലാണ് എംസിസിക്ക് ഭൂമി നൽകാൻ തീരുമാനിച്ചത്.
2025 ഓടു കൂടി ഓങ്കോളജിക്കൽ റിസർച്ച് സെന്ററാകാൻ ഒരുങ്ങുന്ന എം സി സിക്ക് വിവിധ കോഴ്സുകൾ നടത്തുന്നതിന് ഈ സ്ഥലം ഉപയോഗമാകും. ഈ അധ്യയന വർഷം പൂർത്തിയാകുന്നതോടെ ഭൂമി കൈമാറുന്നതിനുള്ള തുടർ നടപടികൾ കൈക്കൊള്ളും.
ഗുണ്ടർട്ട് മെമ്മോറിയൽ ആയി തന്നെ കൈമാറാനാണ് യോഗം നിർദേശിച്ചത്. മൂർക്കോത്ത് രാമുണ്ണിയുടെ നേതൃത്വത്തിൽ ഡോക്ടർ ഹർമൻ ഗുണ്ടർട്ടിന്റെ അഞ്ചാം തലമുറക്കാരനായ ഗേട്ടേഡ് ഐ ഫ്രന്റ്സാണ് 2004ൽ സ്‌കൂളിന് തറക്കല്ലിട്ടത്. മഞ്ഞോടി ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്‌കൂളിൽ സ്പീക്കറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫൗണ്ടേഷൻ ബോഡി അംഗങ്ങളായ കെ കെ രാഘവൻ, എൻ ബാലകൃഷ്ണൻ, കെ ശശിധരൻ, വി വി മാധവൻ, കെ വിനയരാജ് എന്നിവർ പങ്കെടുത്തു.



കൊടുവള്ളി റെയിൽവേ മേൽപ്പാലം 2023 മാർച്ചോടെ പൂർത്തിയാക്കും
കൊടുവള്ളി റെയിൽവേ മേൽപ്പാലം നിർമ്മാണ പ്രവൃത്തി 2023 മാർച്ചോടെ പൂർത്തിയാക്കും. സ്പീക്കർ എ എൻ ഷംസീറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരളാ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
400 മീറ്റർ നീളത്തിലും 10.5 മീറ്റർ വീതിയിലും കോമ്പോസിറ്റ് സ്റ്റീൽ സ്ട്രക്ചർ ഉപയോഗിച്ചാണ് പാലം നിർമ്മാണം. പാലത്തിന്റെ പൈൽ ക്യാപ്പ് വരെ കോൺക്രീറ്റും ബാക്കിയുള്ള ഭാഗം സ്റ്റീലും ഉപയോഗിച്ചാണ് നിർമ്മിക്കുക. യാർഡിൽ നിർമ്മിച്ച് കൊണ്ടുവന്ന് ഘടിപ്പിക്കുന്ന രീതിയാണ് ഇവിടെ അവലംബിച്ചത്. 50 പൈലുകളുടെയും പൈൽ ക്യാപ്പുകളുടേയും നിർമ്മാണം പൂർത്തിയായി. സ്ലാബിനടിയിൽ വരുന്ന ഭീമുകൾ കോൺക്രീറ്റിൽ നിർമ്മിക്കുന്നതാണ് പതിവ് രീതി. എന്നാൽ ഇവിടെ സ്റ്റീലിലാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ നിർമ്മിക്കുന്നത്. റെയിൽവേ സ്ലാബുകൾ ഒഴികെ മറ്റ് മുഴുവൻ നിർമ്മാണ പ്രവൃത്തിയുടെയും ചുമതല എസ് പി എൽ പ്രൈവറ്റ് ലിമിറ്റഡിനാണ്. റെയിൽവേ സ്ലാബുകൾ ടൂൾ ഫാബും നിർമ്മിക്കും.
ഇല്ലിക്കുന്നിൽ പിണറായിലേക്കുള്ള ഭാഗത്ത് മണ്ണിട്ട് ഉയർത്തി പ്രവർത്തി പൂർത്തീകരിക്കേണ്ടതിനാൽ 15 ദിവസത്തേക്ക് യാത്രാ നിയന്ത്രണം ആവശ്യമുള്ളതായി ആർ ബി ഡി സി കെ ജനറൽ മാനേജർ ടി എസ് സിന്ധു അറിയിച്ചു. ഈ പ്രവൃത്തി ഉടൻ ആരംഭിക്കും. 19 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മേൽപ്പാലത്തിന്റെ നിർമ്മാണം. തലശ്ശേരി ഗവ. റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ആർബിഡിസികെ ഡെപ്യൂട്ടി കലക്ടർ കെ കെ അനിൽകുമാർ, പ്രോജക്ട് എൻജിനീയർ കെ അനീഷ്, റൈറ്റ്സ് സീനിയർ ഡിജിഎം കെ ലക്ഷ്മിനാരായണൻ, ക്യൂ സി ഇ എസ് എസ് ശോബിക് കുമാർ, എൻജിനീയർ ആർ എ അരവിന്ദ്, എസ് പി എൽ ചീഫ് പ്രോജക്ട് കോഡിനേറ്റർ അശോക് ആനന്ദ്, ഫിനാൻസ് കോ ഓർഡിനേറ്റർ കെ രാജേഷ്, പ്രോജക്ട് മാനേജർ സെങ്കുട്ടുവൻ എന്നിവർ പങ്കെടുത്തു.


ജോബ് ഫെയർ

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നവംബർ 11 വെള്ളിയാഴ്ച രാവിലെ 10 മുതൽ രണ്ടു മണി വരെ അഭിമുഖം നടത്തുന്നു. ഒഴിവുകൾ: അക്കൗണ്ടന്റ്, ഫാർമസിസ്റ്റ,് ഇവാല്വേറ്റർ (ഓട്ടോമൊബൈൽ), റിസപ്ഷനിസ്റ്റ്/കാഷ്യർ, ടീം ലീഡർ (പർച്ചേസ്), ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, സെയിൽസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, ക്യാപ്റ്റൻ, സപ്ലയർ, സെക്യൂരിറ്റി, ഡെലിവറി ബോയ്. യോഗ്യത: എം ബി എ, ഓട്ടോമൊബൈലിൽ ഡിഗ്രി/ഡിപ്ലോമ, ബി കോം, എം കോം, പി ജി, ഡിഗ്രി, പ്ലസ്ടു, എസ് എസ് എൽ സി. താൽപര്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് രജിസ്്രേടഷൻ സ്ലിപ്പുമായി പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.


ജില്ലാതല സമിതി രൂപീകരിച്ചു

കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 15 അംഗ സമിതി രൂപീകരിച്ചു. കണ്ണൂർ താഴെ ചൊവ്വ സുന്നി സെന്ററിൽ നടന്ന ജില്ലാ നേതൃസംഗമം ബോർഡ് ചെയർമാൻ എം പി അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവൻ മദ്രസാ അധ്യാപകരെയും കേരള മദ്രസാധ്യാപക ക്ഷേമനിധിയുടെ ഭാഗമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമനിധി അംഗങ്ങൾക്ക് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശരഹിത ഭവന വായ്പയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഉമർഫൈസി മുക്കം അധ്യക്ഷത വഹിച്ചു. ഇ യാക്കൂബ് ഫൈസി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ് എന്നിവർ വിഷയാവതരണം നടത്തി. ബോർഡ് അംഗങ്ങളായ പി കെ മുഹമ്മദ് ഹാജി, ഹാരിസ് ബാഫഖി തങ്ങൾ, എം കെ ഹാമിദ്, ഒ പി ഐ കോയ, അബ്ദുൽ ലത്തീഫ് മൗലവി എന്നിവർ സംസാരിച്ചു.

സംരഭകത്വ ശിൽപശാല

കണ്ണൂർ കോർപറേഷൻ പരിധിയിലെ നവാഗത സംരഭകർക്കായി, വ്യവസായ വകുപ്പ് സംരഭക ശിൽപശാല സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പ് മുഖേന നൽകുന്ന വായ്പകൾ, സബ്സിഡികൾ, ഗ്രാന്റുകൾ, കച്ചവട സംരഭത്തിലേക്കായി കേരള സർക്കാരിന്റെ കെൽസ് വായ്പ, ലൈസൻസിനുള്ള കെ സ്വിഫ്റ്റ് എന്നിവയെ കുറിച്ചുള്ള സംരഭകത്വ ശിൽപശാല നവംബർ ഒമ്പത് രാവിലെ 10 മണിക്ക് കോർപറേഷൻ കൗൺസിൽ ഹാളിൽ നടക്കും. ഫോൺ 9447772638

വുമൺ ഫിലീം ഫെസ്റ്റ്

ചലച്ചിത്ര അക്കാദമിയും കുടുംബശ്രി ജില്ലാ മിഷനും സംഘടിപ്പിക്കുന്ന വുമൺ ഫിലീം ഫെസ്റ്റ് ന്യൂ മാഹി പഞ്ചായത്തിൽ പ്രദർശനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. മഹേഷ് മാണിക്കോത്ത്, അരുൺ ജിതേഷ്, അസ്മിന സിവി, രജിത സിവി എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച നിശ്ചയം, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ചു.


 

 

എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 

99.26 ശതമാനം വിജയം

തിരുവനന്തപുരം>  ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്‌. വിജയശതമാനം 99.26 ആണ്. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 99.46 ശതമാനം ആയിരുന്നു വിജയശതമാനം. കോവിഡ്‌ പ്രതിസന്ധികൾക്കിടയിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും പിന്തുണ നൽകിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.

 44,363 വിദ്യാര്‍ഥികൾ ഇത്തവണ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%.

എസ്‌എസ്‌എൽസി സേ പരീക്ഷ ജൂലൈയില്‍

തിരുവനന്തപുരം> എസ്‌ എസ്‌ എൽ സി ഉത്തരക്കടലാസുകളുടെ പുനർ മൂല്യ നിർണ്ണയം, സൂക്ഷ്‌മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്‌ക്കുള്ള അപേക്ഷ വ്യാഴം മുതൽ 21 വരെ ഓൺലൈനായി നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂലായിൽ നടത്തും. ഇതിന്റെ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം.

 

എസ്എസ്എല്‍സി പരീക്ഷ വിജയികള്‍ക്ക് അഭിനന്ദനം; ഉപരിപഠനത്തിന് യോ​ഗ്യത നേടാൻ സാധിക്കാത്തവർ നിരാശരാകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം> അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാൻ കേരളം നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നു എന്ന ഉറപ്പു സമ്മാനിക്കുന്ന ഒന്നാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പങ്കെടുത്ത നാലുലക്ഷത്തിൽപരം വിദ്യാർത്ഥികളിൽ 99.26% പേരും വിജയം വരിച്ചു എന്നത് നാടിനാകെ അഭിമാനിക്കാവുന്ന നേട്ടമാണ്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ ഈ അധ്യയന വർഷവും നമുക്കുമുന്നിലുണ്ടായിരുന്നു എന്നത് ആ നേട്ടത്തിൻ്റെ മാറ്റു വർധിപ്പിക്കുന്നു.

എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. വിജയം വരിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

 

 

സര്‍ക്കാര്‍ ഫയലുകളിലെ തീരുമാനം വൈകരുത്‌; അവ നീതിപൂർവ്വമാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം> ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂര്‍വ്വവും സുതാര്യവും വേഗത്തിലും ആക്കേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫയലുകള്‍ യാന്ത്രികമായി തീര്‍പ്പാക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നും ജീവനക്കാരെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന ദൗത്യമാണ് സര്‍ക്കാര്‍ ജീവനക്കാർക്കുള്ളത്‌. . ഭരണ നിര്‍വ്വഹണം ജനോപകാരപ്രദവും ജനങ്ങളോട് സൗഹൃദം പുലര്‍ത്തുന്നതുമാക്കാന്‍ കാര്യക്ഷമവും അഴിമതിരഹിതവുമായ ഒരു സിവില്‍ സര്‍വ്വീസ്ആവശ്യമാണ്‌.
ഈ ഘട്ടത്തിലാണ് ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ജൂൺ 15 മുതൽ സെപ്റ്റംബര്‍ 30 വരെ തീവ്രയജ്ഞ പരിപാടിയായാണ് ഇത് നടപ്പിലാക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംഘടനകളുടെയും സഹകരണം ആവശ്യമാണ്‌.

നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളില്‍ ഭൂരിഭാഗവും ഇ -ഓഫീസ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ജീവനക്കാരുടെ സഹകരണമുണ്ടായാല്‍ ഇത് നടപ്പാക്കാനാവും.
ഓരോ ഓഫീസിലും നിലവിലുള്ള പെന്റിംഗ് ഫയലുകളുടെ എണ്ണം ആദ്യം തയ്യാറാക്കണം.  ഓരോ മാസവും കൂട്ടിച്ചേര്‍ക്കുന്ന ഫയലുകളുടെ എണ്ണവും തീര്‍പ്പാക്കുന്ന ഫയലുകളുടെ എണ്ണവും കണക്കെടുത്ത് ഓരോ മാസവും വിലയിരുത്തണം.  ഇത് എല്ലാ ഓഫീസുകളും കൃത്യമായി പാലിക്കണം.

ഹൈക്കോടതിയിലും മറ്റു കോടതികളിലും ഉണ്ടാകുന്ന കേസുകളിലെ വിധിന്യായങ്ങള്‍ സമയപരിധിക്കകത്ത് നടപ്പാക്കാത്ത സ്ഥിതി ചിലപ്പോള്‍ ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കേണ്ട വീഴ്ചയായാണ് .   കോടതി കേസുകളുടെ നടത്തിപ്പിലും വിധി നടപ്പാക്കലിലും മേല്‍നോട്ടത്തിലും ഉള്ള കാര്യക്ഷമത ഉറപ്പാക്കാന്‍ വകുപ്പിലും ഓരോ വകുപ്പ് മേധാവികളുടെ ഓഫീസിലും പ്രത്യേക സംവിധാനമൊരുക്കണം.

ആസൂത്രണ പ്രക്രിയയും ഭരണ നിര്‍വ്വഹണവും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്റെ ഭാഗമായി സമഗ്രമായ അധികാരവികേന്ദ്രീകരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതിന്റെ നേട്ടങ്ങള്‍ നാം കാണുന്നുമുണ്ട്. സിവില്‍ സര്‍വ്വീസിന് പുതിയ ഊര്‍ജ്ജം പകരുവാനായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെഎഎസ്) രൂപീകരിക്കുകയും അതിലേക്ക് ആദ്യ ബാച്ചിന്റെ നിയമനം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്.

 പൊതുസമൂഹത്തിന്റെയും സര്‍ക്കാര്‍ സംവിധാനത്തിന്റെയും പ്രതിനിധികള്‍ എന്ന നിലയില്‍ ജീവനക്കാർക്ക്‌ ഭാരിച്ച ഉത്തരവാദിത്വമാണ് സമൂഹത്തോടുള്ളത്. ഈ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം വിജയകരമാക്കുന്നതിന് നിങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ സഹകരണവും സംഘടന എന്ന നിലയിലുള്ള കൂട്ടായ സഹകരണവും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കും 
നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചയ്യുന്നത് തുടരുകയാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. ഉത്തരങ്ങളിൽ വ്യക്തയില്ലെന്നും രാഹുലിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പത്തുമണിക്കൂറാണ് ചോദ്യം ചെയ്തത്. തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനാൽ ഇന്ന് വീണ്ടും ചൊദ്യംചെയ്യുകയാണെന്നാണ് ഇ ഡി വൃത്തങ്ങൾ പറയുന്നത്. ഇഡി അസിസ്റ്റൻറ് ഡയറക്ടറുടെ നേതൃ്ത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മഹിളാ കോൺഗ്രസ് പ്രവർത്തകരെയടക്കം പൊലീസ് ബലമായി അറസ്റ്റ് ചെയ്തുനീക്കി. കോൺഗ്രസ് നേതൃത്വത്തെ കേന്ദ്ര എജൻസികൾ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധിക്കുന്നത്.
നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാനഓഹരിഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ് (വൈഐഎൽ) കമ്പനി 2010ൽ 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തതിലാണ് അന്വേഷണം.
2000 കോടിയുടെ ആസ്തിയും ആയിരത്തിലധികം ഓഹരിഉടമകളുമുള്ള സ്വത്താണ് 50 ലക്ഷത്തിന് ഏറ്റെടുത്തത്. ബിജെപി നേതാവ് സുബ്രഹ്‌മണ്യൻസ്വാമിയാണ് 2013ൽ പരാതി നൽകിയത്. മുടങ്ങിപ്പോയ നാഷണൽ ഹെറാൾഡ് പത്രം പുനരാരംഭിക്കുന്നതിന് കോൺഗ്രസ് 90 കോടിയുടെ പലിശരഹിത വായ്പ എജെഎല്ലിന് അനുവദിച്ചത് നിയമവിരുദ്ധമാണെന്നുമാണ് പരാതി. നാളെ രാജ്യത്തെ മുഴുവൻ സംസ്ഥാന രാജഭവനിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.



മലബാർ ക്യാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ചായി പ്രഖ്യാപിക്കുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെന്ററിന്റെ പേര് മലബാർ ക്യാൻസർ സെന്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ച്) എന്ന് പുനർനാമകരണം ചെയ്യും. മലബാറിലെ രോഗികൾക്ക് ഏറെ ആശ്വാകരമാകുന്ന തീരുമാനമാണ് സർക്കാർ എടുത്തിട്ടുള്ളത്.


മകൾക്ക് ബിസിനസ് തുടങ്ങാൻ മുഖ്യമന്ത്രി സഹായം തേടി'; സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ, ഇന്നും സംസ്ഥാനത്ത് പ്രതിഷേധം
വിമാനത്തിലെ അക്രമം പ്രതികൾക്ക് ജാമ്യമില്ല 

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്നാ സുരേഷ്. മകൾക്ക് വേണ്ടി മുഖ്യമന്ത്രി തന്നോട് സഹായം തേടിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വപ്നാ സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്ക് ബിസിനസ് തുടങ്ങുന്നതിന് സഹായം നൽകുന്നതിനായി ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. മകൾക്ക് ഐടി കമ്പനി തുടങ്ങാൻ ഷാർജാ ഭരണാധികാരിയുടെ സഹായം തേടിയതായും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ശിവശങ്കറും നളിനി നേറ്റോയും ചർച്ചയിൽ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ അഞ്ചാം ദിവസവും പ്രതിഷേധം നടന്നു. തിരുവനന്തപുരത്ത് നടന്ന യുവമോർച്ച മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ അക്രമണത്തിന് മുതിർന്നവർക്ക് കുരുക്ക് മുറുകുകയാണ്. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ടുമായി വിമാനക്കമ്പനി ഇൻഡിഗോ. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നൽകിയ റിപ്പോർട്ടിൽ ഇൻഡിഗോ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും പൊലീസിന് റിപ്പോർട്ട് നൽകി.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു കോൺഗ്രസിന്റെയും പ്രതികളുടെയും വാദം. എന്നാൽ വധശ്രമമാണുണ്ടായതെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ഇൻഡിഗോ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. പ്രതികളുടെ ജാമ്യാപേഷ കോടതി ഇന്ന് തള്ളി. രൂക്ഷമായ വിമർശനമാണ് കോടതി വിഷയത്തിൽ പ്രതികരിച്ചത്.
വിമാനത്തിനുളളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് പ്രത്യേക സംഘം യോഗം ചേർന്ന് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് എസ് പി പ്രതീഷ് തോട്ടത്തിലിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൂത്തുപറമ്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർ ഡികെ പൃഥീരാജ്, വലിയതുറ സർക്കിൾ ഇൻസ്‌പെക്ടർ ടി സതികുമാർ, കൂത്തുപറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ പിഎ ബിനുമോഹൻ, മട്ടന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ എം കൃഷ്ണൻ എന്നിവടരങ്ങുന്നതാണ് സംഘം.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് തലസ്ഥാന നഗരത്തിലെ കലാസാംസ്‌കാരിക പ്രവർത്തകർ മാനവീയം വീഥിയിൽ ഒത്തുചേർന്നു.
മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. കെ ജി സൂരജ് അധ്യക്ഷനായി. കെ ആർ അജയൻ, എം കെ രാജേന്ദ്രൻ, അനിൽ കുരിയാത്തി, മനു മാധവൻ, പി സി അരവിന്ദ് എന്നിവർ സംസാരിച്ചു. ബീന മാനവീയം സ്വാഗതവും സുനിൽ പട്ടിമറ്റം നന്ദിയും പറഞ്ഞു.


ഓണക്കാല വിപണി ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മൂന്നുപെരിയയിലെ മാവിലായി സർവീസ് സഹകരണ ബാങ്കിന്റെ സ്ഥലത്ത് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചെണ്ടുമല്ലി തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പതിനാലാം പഞ്ചവൽസര പദ്ധതിയിൽ ജില്ലാ പഞ്ചായത്തിന്റെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തെരെഞ്ഞെടുത്ത 545 കർഷക ഗ്രൂപ്പുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
മൂന്നുപെരിയയിൽ 10 കർഷക ഗ്രൂപ്പുകളുടെ സഹകരണത്തോടെ 6000 തൈകൾ നട്ടുപിടിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ കല്ലാട്ട്, കെ വി ബിജു, എൻ പി ശ്രീധരൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ പി ബാലഗോപാലൻ, പഞ്ചായത്ത് അംഗം കെ വി സവിത, മാവിലായി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ കരുണാകരൻ, സെക്രട്ടറി കിൻസ് വർഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് പി എൻ സതീഷ ബാബു എന്നിവർ സംസാരിച്ചു.


വയോജനങ്ങളോടുള്ള അതിക്രമം: ബോധവത്കരണവുമായി സാമൂഹ്യനീതി വകുപ്പ് 

വയോജനങ്ങളോടുള്ള അതിക്രമങ്ങൾക്കെതിരെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടിയും ജില്ലയിലെ ബി പി എൽ കുടുംബാംഗങ്ങൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്നതിന്റെ വിതരണോദ്ഘാടനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
110 പേർക്കാണ് ഗ്ലൂക്കോമീറ്റർ നൽകുന്നത്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും എന്ന വിഷയത്തിൽ തളിപ്പറമ്പ് മെയിന്റനൻസ് ട്രിബ്യൂണൽ പ്രതിനിധി ഹാഷിം ചെറിയാണ്ടീലകത്തും എൽഡർലൈൻ സേവനങ്ങൾ എന്ന വിഷയത്തിൽ സാമൂഹ്യ നീതി വകുപ്പ് ഫീൽഡ് റെസ്‌പോൺസ് ഓഫീസർ കെ എസ് വിഷ്ണുവും ക്ലാസെടുത്തു. വയോജന മേഖലയിലും ഭിന്നശേഷി മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള സഹചാരി അവാർഡ് വിതരണവും നടന്നു. മികച്ച എൻ സി സി യൂനിറ്റായി മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിനെയും മികച്ച എൻ എസ് എസ് യൂണിറ്റായി തലശ്ശേരി ബ്രണ്ണൻ ഹയർസെക്കണ്ടറി സ്‌കൂൾ യൂനിറ്റിനെയും തെരഞ്ഞെടുത്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെ ഫ്‌ളാഷ് മോബും കലക്‌ട്രേറ്റ് മൈതാനിയിൽ അരങ്ങേറി.

കോവിഡ് മൂന്നാം ഡോസ് വാക്‌സിൻ ഒരാഴ്ച പ്രത്യേക യജ്ഞം 
സംസ്ഥാനത്ത് ജൂൺ 16 വ്യാഴാഴ്ച മുതൽ 6 ദിവസങ്ങളിൽ പ്രിക്കോഷൻ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാഴം, വെള്ളി, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് പ്രിക്കോഷൻ ഡോസിനുള്ള യജ്ഞം ഉണ്ടായിരിക്കുന്നത്. ഒരു ജില്ലയിലും വാക്സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് പ്രിക്കോഷൻ ഡോസ് വീട്ടിലെത്തി നൽകുന്നതിനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമേണ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി. പകർച്ചവ്യാധി പ്രതിരോധത്തിന് സൂപ്പർവൈസറി പരിശോധനകൾ കൃത്യമായി നടത്തണം. ഫീൽഡ് പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി.
18 വയസ് മുതലുള്ള 88 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്സിനെടുത്തത്. 22 ശതമാനം പേരാണ് പ്രിക്കോഷൻ ഡോസ് എടുത്തത്. 15 മുതൽ 17 വയസുവരെയുള്ള 84 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 56 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വയസുവരെയുള്ള 59 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 20 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.



ശുചിത്വ സാഗരം-സുന്ദര തീരം:
ജൂൺ 19ന് കടലോര നടത്തം

കടലും കടലോരവും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള 'ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതിയുടെ ഭാഗമായി ജൂൺ 19 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം സംലടിപ്പിക്കും. പദ്ധതിയുടെ ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്തിൽ ചേർന്നു.
കടലിനെ അറിയാം, കടൽക്കാറ്റേൽക്കാം, കടൽത്തീരമണയാം എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യശേഖരണം, പുനരുപയോഗം, തുടർ ക്യാമ്പയിൻ എന്നിവ നടപ്പാക്കും. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹായത്തോടെയാണ് കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കുക.


മധുരം ഈ വിജയം: എസ്എസ്എൽസി പരീക്ഷയിൽ ജില്ല വീണ്ടും ഒന്നാമത് 99.77 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും റവന്യൂ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണൂർ ജില്ല.
99.77 ശതമാനമാണ് വിജയം. ജില്ലയിലെ 212 സ്‌കൂളുകളിൽ 167 സ്‌കൂളുകൾ നൂറ് ശതമാനം വിജയം കൈവരിച്ചു. ആകെ 35,249 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 35,167 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 4158 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
തുടർച്ചയായ രണ്ടാം വർഷവും നേടിയ വിജയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ നേതൃത്വത്തിൽ ലഡു വിതരണം ചെയ്തു ആഘോഷിച്ചു.
കണ്ണൂർ ജില്ലയിലെ വിജയ ശതമാനം ഉയർത്തുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് മുഖാന്തിരം, കണ്ണൂർ ഡയറ്റ് സ്റ്റെപ്‌സ് എന്ന പേരിൽ പ്രത്യേക പഠന സഹായി തയ്യാറാക്കിയിരുന്നു. മുന്നേറാം ആത്മവിശ്വാസ ത്തോടെ എന്ന പേരിലുള്ള ക്യാമ്പയിൻ പ്രവർത്തനം വിജയ ശതമാനം ഉയർത്തുന്നതിന് സഹായകരമായി. കണ്ണൂർ ജില്ലയുടെ അഭിമാനം ഉയർത്തുന്നതിന് മുന്നിൽ നിന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു. നവാഗതരെ സ്വീകരിക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ സജ്ജമാണെന്നും അധിക ബാച്ചുകൾ വേണ്ട സാഹചര്യത്തിൽ സർക്കാറിനോട് ആവശ്യപ്പെടുമെന്നും പ്രസിഡണ്ട് അറിയിച്ചു.
ജില്ലാ പഞ്ചായത്തിന് മുന്നിൽ നടന്ന അനുമോദന പരിപാടിയിൽ ഡിഡിഇ കെ ബിന്ദു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ.എൻ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

പഴയങ്ങാടി സബ് ട്രഷറി കെട്ടിടം 21ന് ധനകാര്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

പഴയങ്ങാടി സബ് ട്രഷറിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 21 ന് രാവിലെ 9.30ന്
ധനകാര്യ വകുപ്പ് മന്ത്രി
കെ എൻ ബാലഗോപാൽ നിർവഹിക്കും.
എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. അത്യാധുനിക സൗകര്യത്തോടു കൂടിയുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2.43 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
4150 ച.മീ വിസ്തീർണത്തിൽ
രണ്ടു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ
ഇടപ്പാടുകാർക്ക് മികച്ച സേവനം നൽകുന്നതിനുള്ള കൗണ്ടറുകൾ, ഓപ്പൺ ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, ടോയ്‌ലറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഇൻകലാണ് കെട്ടിട നിർമ്മാണ നിർവഹണം നടത്തിയത്.
39 വർഷമായി മാടായി ബാങ്കിന്റെ അധീനതയിലുള്ള വാടക കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിച്ചു വരുന്നത്.
ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എരിപുരം പബ്ലിക് ലൈബ്രറിയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ എം വി ജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ ഗീത, സി.പി മുഹമ്മദ് റഫീഖ്, പി കെ വിശ്വനാഥൻ, ജസീർ അഹമ്മദ് ,എൻ വി രാമകൃഷ്ണൻ , പി.നാരായണൻകുട്ടി, പി.അബ്ദുൾ ഖാദർ, ടി.വി ഗണേഷൻ, വി മണികണ്ഠൻ, എന്നിവർ സംസാരിച്ചു.
ജില്ലാ ട്രഷറി ഓഫീസർ ഹൈമ കെ.പി സ്വാഗതവും, സബ് ട്രഷറി ഓഫീസർ ടിവി തിലകൻ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ എം വിജിൻ എം എൽ എ കൺവീനർ ടിവി തിലകൻ എന്നിവരെ തീരുമാനിച്ചു.
 
ഖേലോ ഇന്ത്യ യൂത്ത് ഗെയിം 2021 കേരളത്തിനുവേണ്ടി
 സ്വർണ്ണ മെഡൽ നേടിയ കെ. സിദ്ധാർഥിനെ വാരം രണ്ടാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുരേഷ് ബാബു എളയാവൂർ ( DCC ജനറൽ സെക്രട്ടറി ) അനുമോദിച്ചു. ചടങ്ങിൽ ബൂത്ത്‌ പ്രസിഡന്റ്‌ ദിനേശൻ പണിക്കർ, പി. എ. ഹരി, രമേശൻ നായർ, സനിഷ. സി. പി, ധനേശൻ. കെ, എം. ഹരീന്ദ്രൻ, അശ്വന്ത്. പി എന്നിവർ സംസാരിച്ചു.
 
 

സ്വപ്‌‌ന സുരേഷിന്റെ സുഹൃത്ത്‌ ഷാജ് കിരൺ മൊഴി നൽകി


 

കൊച്ചി> സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സുഹൃത്ത്‌ ഷാജ് കിരൺ എറണാകുളം പൊലീസ് ക്ലബ്ബിലെത്തി മൊഴി നൽകി. ഗൂഢാലോചന കേസ്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷക സംഘത്തിനുമുന്നിലാണ്‌ മൊഴി നൽകിയത്‌. ബുധൻ ഉച്ചയ്‌ക്ക്‌ എത്തിയ ഷാജ്‌കിരണിന്റെ മൊഴിയെടുക്കൽ രാത്രിവരെ നീണ്ടു.
തനിക്ക് അറിയാവുന്ന കാര്യങ്ങൾ വിശദമായി അന്വേഷകസംഘത്തെ അറിയിച്ചെന്നും വിശദമായ മൊഴി എടുക്കണം എന്ന് അറിയിച്ചതിനാലാണ് എത്തിയതെന്നും ഷാജ് മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ട്. ഇതിനകത്തു തന്നെ പെടുത്തിയിരിക്കുകയാണെന്നും ഷാജ് പറഞ്ഞു. ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും പ്രതികളല്ലെന്ന്‌ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇരുവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോഴാണ്‌ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്‌.

 


സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊവിഡ് കേസുകൾ
സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊവിഡ് കേസുകൾ. ഇന്ന് 3419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ. ജില്ലയിൽ പ്രതിദിന കൊവിഡ് 1000 കടന്നു. 1072 പേർക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 604 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമേണ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി.
കേരളത്തിൽ ജൂൺ 16 മുതൽ 6 ദിവസങ്ങളിൽ കൊവിഡ് കരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 16, 17, 20, 21, 23, 24 എന്നീ തീയതികളിലാണ് പ്രിക്കോഷൻ ഡോസിനുള്ള യജ്ഞം ഉണ്ടായിരിക്കുന്നത്. ഒരു ജില്ലയിലും വാക്സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് കരുതൽ ഡോസ് വീട്ടിലെത്തി നൽകാനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

 

 

 


സുനിൽ ഝാക്കർ കോൺഗ്രസ് വിട്ടു

ന്യൂഡൽഹി
രാജസ്ഥാനിലെ ഉദയ്പുരിൽ ചിന്തൻ ശിബിരം നടക്കുന്നതിനിടെ പഞ്ചാബ് മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ കോൺഗ്രസ് വിട്ടു. ഫെയ്സ്ബുക്കിൽ തത്സമയം എത്തിയായിരുന്നു രാജിപ്രഖ്യാപനം.

കോൺഗ്രസിന് നല്ലതുവരട്ടെയെന്നും മുൻ പ്രതിപക്ഷനേതാവായ ഝക്കർ പറഞ്ഞു. തെരഞ്ഞെടുപ്പുതോൽവിയിൽ മുൻമുഖ്യമന്ത്രി ചരൺജിത് ചന്നിയടക്കമുള്ള നേതാക്കളെ വിമർശിച്ചതിന് അച്ചടക്കസമിതി ഝാക്കറെ സസ്പെൻഡ് ചെയ്തിരുന്നു. കെ വി തോമസിനുള്ള നടപടിക്ക് ഒപ്പമാണ് എ കെ ആന്റണി അധ്യക്ഷനായ സമിതി നടപടിക്ക് ശുപാർശ ചെയ്തത്. ചന്നി കോൺഗ്രസിന് ബാധ്യതയാണെന്നായിരുന്നു പരാമർശം.

 

ചലച്ചിത്ര യാത്ര തുടങ്ങി

കാസർഗോഡ്
സംസ്ഥാന ചലച്ചിത്ര അക്കാദമി കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര യാത്രക്ക് തുടക്കമായി. കാസർഗോഡ് വുമൺ ആൻഡ് ചിൽഡ്രൻ ഹോമിൽ നടത്തിയ ചലച്ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം നീലേശ്വരം പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥ കെ ഷൈലജ നിർവഹിച്ചു. മാക്ക് ഫ്രെയിം സംഘടിപ്പിച്ച നാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി അവാർഡ് ജേതാവ് ഡോക്യുമെന്ററി സംവിധായകൻ ചന്ദ്രു മുഖ്യാതിഥിയായി. കേരള മഹിള സമഖ്യ സൊസൈറ്റി കാസർഗോഡ് ഡി ഐ യു ജിൻസി. വിക്‌റ്റോറിയ, കാർത്തിയാനി വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലെ സ്റ്റാഫുകളായ പ്രീത, സുധ, ശ്രീജ, ഗോപിക, സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ അരുൺ, കണ്ണൻ, സജിത്ത് എന്നിവർ പങ്കെടുത്തു. കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ റിസോഴ്‌സ് പേഴ്‌സൺ അനീസ സ്വാഗതവും ഹരി ലക്ഷ്മി നന്ദിയും പറഞ്ഞു. ഇന്നും കാസർഗോഡ് പ്രദർശനം തുടരും. നാളെ കണ്ണൂർ ശിവപുരത്ത് പ്രദർശിപ്പിക്കും.


കൃഷിയിലെ ശ്രീലങ്കൻ പാഠവും കേരളവും

കൃഷി നഷ്ടമാണ്, അതിൽനിന്ന് ഒന്നും കിട്ടില്ല, അതിനാൽ വേറെ പണിനോക്കുന്നു, പാലക്കാടൻ കർഷകർ ഒരുകാലത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു. നെല്ല് സംഭരണം സ്വപ്നമായ കാലമായിരുന്നു അന്ന്. കിട്ടിയ വിലയ്ക്ക് മില്ലുകാർക്ക് നെല്ല് നൽകി വീട്ടുചെലവ് നടത്തിയിരുന്ന കാലം. ആ സാഹചര്യം പൂർണമായും മാറി. ചെറുകിട കർഷകർ ഇന്ന് കൃഷി ഉപജീവനമാർഗമായി, അതിലേറെ അഭിമാനമായി കൊണ്ടുനടക്കുകയാണ് '
എന്നാൽ ഇന്ന് എല്ലാം മാറി. നഷ്ടം എന്നത് പഴയ കഥ മാത്രം. കൃഷി നശിച്ചാൽ ഇന്ന് വലിയ നഷ്ടമുണ്ടാകില്ല. കൃത്യമായ നഷ്ടപരിഹാരം ലഭിക്കും. മികച്ച വിളവ് ലഭിച്ചാൽ കാര്യക്ഷമമായ സംഭരണം കർഷകന് നല്ല പ്രതിഫലവും നേടിക്കൊടുക്കും. ഏക്കറിന് 2200 കിലോ നെല്ല് സംഭരിച്ച സ്ഥാനത്ത് ഇന്ന് 3000 കിലോവരെ സംഭരിക്കാൻ സർക്കാർ സന്നദ്ധമായി. അതായത് ഉൽപ്പാദനം വർധിച്ചു. അത് സർക്കാരിന്റെ ഇടപെടൽകൊണ്ടുതന്നെ.
ഉൽപാജന മേഖല ഉപേക്ഷിച്ച് പൂർണമായും ടൂറിസത്തിന്റെ പിറകെ പോയതാണ് ശ്രീലങ്കയിലെ സാമ്പത്തിക രംഗം തകരാൻ കാരണമെന്ന് വിദഗ്ദർ പറയുന്നു. രാസവള പ്രയോഗം കാർഷിക മേഖലയിൽ നിന്ന് പൂർണമായും വർഷങ്ങൾക്ക് മുന്നേ ശ്രീലങ്ക ഉപേക്ഷിച്ചെന്നും പറയുന്നു. ഇവിടെയാണ് കേരളത്തിന്റെ കാർഷിക പാഠം തിരിച്ചറിയേണ്ടത്.
ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതി ഏറെ ശ്രദ്ധ നേടുകയും പച്ചക്കറി ഉൽപ്പാദനത്തിൽ റെക്കോഡ് മുന്നേറ്റമുണ്ടാക്കാൻ സഹായമാകുകയും ചെയ്തു. ജനങ്ങൾ പദ്ധതി സ്വയം ഏറ്റെടുത്ത് വീട്ടുമുറ്റത്തും മട്ടുപ്പാവിലും പാതയേരങ്ങളിൽവരെ പച്ചക്കറി വിളയുന്ന നാടായി കേരളം മാറി. അതിന്റെ തുടർച്ചയാണ് രണ്ടാം പിണറായി സർക്കാരിന്റെ കാർഷികമേഖലയിലെ ഇടപെടലും.
കാർഷിക സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പുമായാണ് സർക്കാർ മുന്നേറുന്നതെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. വിള ഇൻഷുറൻസ്, കേരഗ്രാമം പദ്ധതി, കർഷകർക്ക് റോയൽറ്റി, മൂല്യവർധിത ഉൽപ്പാദന പ്രോത്സാഹനം തുടങ്ങിയ പദ്ധതികളിലൂടെ കേരളം മുന്നേറ്റത്തിന്റെ പാതയിലാണെന്ന് മികച്ച കൃഷിക്കാരനായ ചന്ദ്രൻ പറഞ്ഞു. സംഭരണവില കൃത്യമായി ലഭിക്കുന്നതിനൊപ്പം ഉഴവുകൂലിയും കിട്ടുന്നത് ആശാവഹമാണ്. കർഷകർക്ക് റോയൽറ്റി നൽകാനുള്ള തീരുമാനം വിപ്ലവകരമാണ്. തരിശുഭൂമിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പാക്കിയ പദ്ധതി ഏറെ ഗുണം കണ്ടു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ എല്ലാവരും കൃഷിയിറക്കുന്ന നാടായി കേരളം മാറി. പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം.
നെൽക്കൃഷിയിൽ പാടശേഖരസമിതികളുടെ ഇടപെടൽ പ്രധാനമാണ്. സംസ്ഥാനത്തിന്റെ നെല്ലറയായ പാലക്കാട് സമിതികൾ സജീവമാണ്. പാകമെത്തുന്ന നെല്ല് അളന്ന് കൃത്യമായി സപ്ലൈകോയ്ക്ക് കൈമാറാൻ കർഷകർക്ക് തുണയാകുന്നത് പാടശേഖരസമിതികളാണ്. നെല്ലിന്റെ താങ്ങുവില നിലവിൽ ഒരു പ്രശ്നവുമില്ലാതെ കിട്ടുന്നുണ്ട്. ഘട്ടംഘട്ടമായി സംസ്ഥാന സർക്കാർ ഇൻസെന്റീവ് തുക വർധിപ്പിക്കുന്നുണ്ട്. ഇതൊക്കെ ഈ മേഖലയിൽ ഊർജ്ജം പകരുന്നതാണെന്ന് കർഷകർ പറയുന്നു.

നരയൻ കുമ്പളം


ശാസ്ത്രനാമം:
ബെനിൻകാസ
ഹിസ്പിഡ
സസ്യകുടുംബം:
കുക്കുർ ബിയേസി
സംസ്‌കൃത നാമം:
കൂശ്മാണ്ഡം, പീതപുഷ്പം, ബൃഹത് ഫലം

സസ്യ വിവരണം
നിലത്തു കൂടി പടർന്നു വളരുന്ന വളളിച്ചെടിയാണിത്. ഉയരത്തിലേക്ക് പടർന്നു കയറാനും കുമ്പളവള്ളികൾക്ക് കഴിവുണ്ട്. തണ്ട് മൃദുവും പച്ചനിറത്തോട് കൂടിയതുമാണ്. വള്ളികളിൽ ജലാംശം അടങ്ങിയിരിക്കും. ഏതാണ്ട് ഹൃദയാകൃതിയാണ് ഇലകൾക്ക് . വള്ളികളിൽ സമ്മുഖമായി ഇലകൾ വളരുന്നു. ഇതിന്റെ ഇലകളും വള്ളികളും വെളുത്ത രോമങ്ങളാൽ ആവൃതമാണ്. തായ് വള്ളികളുടെ മേൽ ഇലഞെട്ടുകളോടനുബന്ധിച്ച് സ്പ്രിംഗ് പോലുള്ള നേരിയ വള്ളികൾ കാണപ്പെടുന്നു. ഇവയുടെ സഹായത്തോടെയാണ് ചെടി താങ്ങുകളിൽ പറ്റിപ്പിടിച്ചു വളരുന്നത്. പുഷ്പങ്ങൾ മഞ്ഞ നിറത്തോട് കൂടിയതാണ്. ആൺ പൂക്കളും പെൺപൂക്കളും ഇതിൽ വെവ്വേറെ കാണപ്പെടുന്നു. പെൺപൂക്കൾക്ക് മൂന്ന് സെ.മീറ്റർ നീളമുള്ള രോമാവൃതമായ
പൂഞെട്ട് ഉണ്ടായിരിക്കും. ആൺ പൂക്കളുടെ ഞെട്ടിന് ഇതിലും നീളം കൂടുതലാണ്. പൊതുവെ നീണ്ട് ഉരുണ്ട കായ്കളാണ് കുമ്പളത്തിൽ ഉണ്ടാകുന്നത്. പച്ചനിറത്തിൽ കട്ടികൂടിയ പുറം തൊലിയുണ്ട്. പുറംതൊലി വെളുത്ത പൊടിയാൽ ആവൃതമായിരിക്കും. അകത്ത് വെളുത്ത മാംസളഭാഗവും അതിൽ അനേകം വിത്തുകളും കാണും.
വിളവെടുത്തതിന് ശേഷം ഒരു വർഷത്തോളം കുമ്പളം കേട് വരാതെ നിലനില്ക്കുന്നു. തെക്കേ ഇന്ത്യയിൽ പൊതുവേയും കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടത്തും പറമ്പത്തും കൃഷി ചെയ്യപ്പെടുന്ന പച്ചക്കറി വിള കൂടിയാണിത്.

കൃഷി രീതി
ജനുവരി - മാർച്ച്, സെപ്തംബർ-ഡിസംബർ കാലങ്ങളാണ് കുമ്പള കൃഷിക്കനുയോജ്യം.
രണ്ടടി വലുപ്പവും ഒന്ന് - ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേൽ ഉണ്ണും കാലിവളവും കലർത്തിയ ശേഷം കുഴിയൊന്നിന് 5 - 6 വിത്ത് വീതം നടാം. മുളച്ച് രണ്ടാഴ്ചക്ക് ശേഷം ഒരു തടത്തിൽ നല്ല മൂന്ന് തൈകൾ വീതം നിർത്തിയാൽ മതി. ഐശ്വര്യ, ഇന്ദു , താര, ഗഅഡ ലോക്കൽ ,കോ-1 , കോ- 2 എന്നിവ മികച്ച ഇനങ്ങളാണ്. കള നിയന്ത്രണം, ഇടയിളക്കൽ, മേൽ വളപ്രയോഗം, ആവശ്യാനുസരണം നന നൽകൽ എന്നിവയാണ് പരിചരണ പ്രവർത്തനങ്ങൾ .
മഴക്കാലത്തെ കൃഷിയിൽ ചെടിക്ക് ചുറ്റും വെള്ളം കെട്ടി നില്ക്കാത്ത വിധം മണ്ണൊരുക്കണം.
നട്ട് നാല് - അഞ്ച് മാസം കൊണ്ട് വിളവെടുപ്പിനാകും.

രാസഘടകങ്ങൾ
പ്രധാനമായും കുക്കുർ ബിറ്റിൻ എന്ന ആൽക്കലോയിഡ് ഫലത്തിൽ അടങ്ങിയിരിക്കുന്നു.

ഔഷധ , പോഷക ഗുണങ്ങൾ
പൊതുവെ ഭക്ഷ്യാവശ്യങ്ങൾക്കായാണ് കുമ്പളം ഉപയോഗിക്കുന്നത്. ഇളം കായ്കൾ പച്ചക്ക് കഴിക്കുന്നതിനും ജ്യൂസുകൾ തയ്യാറാക്കുന്നതിനും നല്ലതാണ്. ഇതിന്റെ കായ്കൾ ഉപയോഗിച്ച് വിവിധ തരത്തിലുള്ള കറികൾ പാകപ്പെടുത്തുന്നുണ്ട്. ഇതിന്റെ അധികം മൂക്കാത്ത ഇലകളും പുഷ്പ മുകുളങ്ങളും വേവിച്ച് പച്ചക്കറി യെന്ന നിലയിൽ ഉപയോഗിക്കാറുണ്ട്. ഇതിന്റെ വിത്തുകൾ വറുത്തു തിന്നാനും നല്ലതാണ്.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ധാതുലവണങ്ങൾ, വിറ്റമിൻ എന്നിവയെല്ലാം കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു.
സമൂലമായ ഔഷധ ഗുണമുള്ള ഫല സസ്യം കൂടിയാണ് കുമ്പളം.
ഫലത്തിന്റെ തൊലി ഉപയോഗിച്ചുണ്ടാക്കുന്ന ഔഷധങ്ങൾ മൂത്രാശയ രോഗങ്ങൾക്ക് ശമനമേകും. ആയുർവേദത്തിൽ ഇതിന്റെ വിത്തുകൾ ഉപയോഗിച്ച് ചുമ, പനി തുടങ്ങിയ രോഗങ്ങൾക്കുള്ള ഔഷധങ്ങൾ നിർമ്മിക്കുന്നു.

ചില ഔഷധപ്രയോഗങ്ങൾ
കുമ്പളങ്ങ ജ്യൂസ് ആക്കി കഴിച്ചാൽ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളപ്പെട്ട് ശരീരം ശുദ്ധമാകും.
ഇതിന്റെ ഫലമജ്ജ പിഴിഞ്ഞെടുത്ത 15 മി.. ലി നീരിൽ 5 ഗ്രാം ഇരട്ടിമധുരം പൊടിച്ചു ചേർത്ത് ഉച്ചക്കും വൈകീട്ടും കഴിക്കുന്നത് അപസ്മാരത്തിനുള്ള ചികിത്സയാണ്.
കുമ്പള നീരിൽ ജീരകപ്പൊടി ചേർത്ത് കഴിക്കുന്നതും , കുമ്പള നീരിൽ കൂവളത്തില അരച്ചുചേർത്ത് നിത്യവും കഴിക്കുന്നതും ശ്വാസകോശ രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
കുമ്പളങ്ങ ജ്യൂസ് പതിവാക്കുന്നതിലൂടെ തൈറോയിഡിന്റെ സാധ്യതയും, തൈറോയ്ഡ് രോഗവും ഇല്ലാതാക്കും.
കുമ്പളങ്ങ യുടെ അനുമോദനം ഒരു വിത്തും തൊലിയും വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത് തലയിൽ തേക്കുന്നത് താരൻ ശല്യം ഇല്ലാതാക്കും.
മൂത്ത കുമ്പളങ്ങയുടെ വിത്ത് പൊടിയാക്കി ആറു ഗ്രാം രാവിലെ വെറും വയറ്റിൽ ചൂടുവെള്ളത്തിൽ കലർത്തി കുടിച്ചാൽ ഉദരകൃമി നശിക്കും. ഇത് മൂന്നു ദിവസം തുടർന്ന് കഴിക്കണം.
ഫലം ഇടിച്ചു പിഴിഞ്ഞ നീര് 10 മുതൽ 15 മി.ലി. വരെ പതിവായി ദിവസം രണ്ടുനേരം വീതം കുടിച്ചാൽ പ്രമേഹത്തിന് ശമനം ഉണ്ടാകും. ഇത് ബുദ്ധിശക്തി വർധനവിനും ഉപകരിക്കും.
വയറ്റിലെ അസിഡിറ്റിയും, അൾസറും ഇല്ലാതാവാൻ കുമ്പളങ്ങ ജ്യൂസ് പതിവാക്കുന്നത് വഴി സാധ്യമാകും .
കാസം, ക്ഷയം എന്നിവ അകറ്റാനും , ബുദ്ധിശക്തിക്കും ശരീരബലത്തിനുമുള്ള കൂഷ്മാണ്ഡ രസായനത്തിലെ പ്രധാന ഘടകമാണിത്.

പ്രാദേശികമായുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ പഠിച്ച് ജനങ്ങളുടെ ഉൽക്കണ്ഠയ്ക്ക് പരിഹാരം കാണണം
ഉൾനാടൻ ജലപാത നിർമാണം ത്വരിതപ്പെടുത്തുക
മട്ടന്നൂർ
ഉൾനാടൻ ജലപാത നിർമാണം ത്വരിതപ്പെടുത്തണമെന്നും പ്രാദേശികമായുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ പ്രത്യേകമായ് പഠിച്ച് ജനങ്ങളുടെ ഉൽക്കണ്ഠയ്ക്ക് പരിഹാരം കാണണമെന്നും ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയിലെ കോവളത്ത് നിന്നാരംഭിച്ച് കാസർഗോഡ് ജില്ലയിലെ ബേക്കലിൽ അവസാനിക്കുന്ന കേരള ഉൾനാടൻ ജലപാതാ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. കണ്ണൂർ ജില്ലയിൽ കാര്യമായ തോതിലുള്ള പ്രവൃത്തികൾ ഇനിയും ആരംഭിച്ചിട്ടില്ല. പാനൂർ, തലശ്ശേരി, ചാല തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾ ജലപാത നിർമാണവുമായി ബന്ധപ്പെട്ട് പരിഭ്രാന്തിയിലാണ്. തങ്ങളുടെ പ്രദേശത്ത് കുടിവെള്ള സ്രോതസ് വരണ്ടു പോകുമെന്നും ഉപ്പുവെള്ളം കലരുമെന്നും ജനങ്ങൾ ഭയപ്പെടുന്നുണ്ട്. ജനങ്ങളുമായ് പദ്ധതിയുമായി ബന്ധപ്പെട്ട ആശയങ്ങൾ ചർച്ച ചെയ്ത് ഇത്തരം ആശങ്കകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകണം
മട്ടന്നൂർ ഗവ. യുപിസ്‌കൂളിൽ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം സംസ്ഥാന പ്രസിഡന്റ് ഒ എം ശങ്കരൻ, സംഘടനാ രേഖയിൽ മേൽ നടന്ന ചർച്ചക്ക മറുപടി പറഞ്ഞ് കൊണ്ട് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ കെ വിനോദ് കുമാർ, വിവി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
ജെൻഡർ നയ രേഖ അവതരിപ്പിച്ച് സംസ്ഥാന കൺവീനർ വിപി സിന്ധുവും കെ റെയിൽ അവതരണം ടി ഗംഗാധരനും നടത്തി. കേന്ദ്ര നിർവാഹക സമിതി അംഗം എം ദിവാകരൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പിപി ബാബു ഭാവി പ്രവർത്തനം അവതരിപ്പിച്ചു. സിപി ഹരീന്ദ്രൻ, കമലാ സുധാകരൻ, കെ കെ രവി, പിവി പുരുഷോത്തമൻ, കെ സുരേഷ് എന്നിവർ പ്രമേയം അവതരിപ്പിച്ചു. ജെൻഡർ പഠനം ടിവി നാരായണൻ അവതരിപ്പിച്ചു.
ദേശീയ പാത വികസനത്തിന്റെ മറവിൽ വയലുകളും ചതുപ്പുനിലങ്ങളും അനധികൃതമായി മണ്ണിട്ടു നികത്തുന്നത് തടയുക. നീരുറവുകളുടെ ഒഴുക്ക് തടയാതിരിക്കുക, പൊതു ഗതാഗതം മെച്ചപ്പെടുത്താൻ സർക്കാർ ഇടപെടുക, പുതിയ കേന്ദ്രവിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യാപകമായ ജനകീയ സംവാദങ്ങൾ സംഘടിപ്പിച്ച് ജനങ്ങൾക്കിടയിലെ ആശങ്കയകറ്റുക, എൽ.എസ്എസ്, യു.എസ്.എസ്. പരീക്ഷകൾ കാലോചിതവും ശാസ്ത്രീയവുമായ രീതിയിൽ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പി കെ സുധാകരൻ പ്രസിഡന്റ് പി പി ബാബു സെക്രട്ടറി

 


മട്ടന്നൂർ
ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ പ്രസിഡന്റായി പി കെ സുധാകരനെയും സെക്രട്ടറിയായി പി പി ബാബുവിനെയും തെരഞ്ഞെടുത്തു. സതീശൻ കസ്തൂരിയാണ് ട്രഷറർ. ഒസി ബേബിലത, കെ സി പത്മനാഭൻ(വൈസ് പ്രസിഡന്റ്), പിടി രാജേഷ്, പി സൗമിനി(ജോ. സെക്രട്ടറി). 37 അംഗ ജില്ലാ കമ്മിറ്റിയെയും 56 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, ജെന്റർ എന്നീ വിഷയ സമിതിയെയും ബാലവേദി, മാസിക, പഠന കേന്ദ്രം, യുവസമിതി, കലാ സാംസ്‌കാരം, ഐടി, സംഘടനാ വിദ്യാഭ്യാസം, സാമ്പത്തിക,#ം ഭവൻ മാനേജ്‌മെന്റ്, ഉന്നത വിദ്യാഭ്യാസം എന്നീ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.


ഹിമാഘ്നരാജ് ഭട്ടാചാര്യ ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി, എ എ റഹീം പ്രസിഡന്റ്

 

ദീഗോ മറഡോണ നഗർ (സാൾട്ട്ലേക്ക്, കൊൽക്കത്ത) > ഡിവൈഎഫ്ഐയുടെ 11ാമത് അഖിലേന്ത്യാസമ്മേളനം പ്രസിഡന്റായി എ എ റഹീമിനെയും ജനറൽസെക്രട്ടറിയായി ഹിമാഘ്നരാജ് ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ജോയിന്റ്സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മീനാക്ഷിമുഖർജി, നബ്അരുൺദേബ്,ജതിൻമൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ്സെക്രട്ടറിമാർ. മറ്റ് ഭാരവാഹികൾ: വി ബാസേദ്, ധ്രുബ്ജ്യോതിസാഹ,പലേഷ്ഭൗമിക്ക് (വൈസ് പ്രസിഡന്റുമാർ).

സഞ്ജീവ്കുമാർ (ട്രഷറർ). ജഗദീഷ്സിങ്ങ് ജഗ്ഗി, കുമുദ് ദേ ബർമ, ജെയ്ക്ക് സി തോമസ്, വെങ്കടേഷ്, ഫർസാന, ബികാസ് ത്സാ (കേന്ദ്രസെക്രട്ടറിയറ്റ് അംഗങ്ങൾ). കേരളത്തിൽ നിന്നും 10 പേർ കേന്ദ്രകമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. വി കെ സനോജ്, വി വസീഫ്, അരുൺബാബു, ഡോ. ചിന്താജെറോം, ഗ്രീഷ്മാഅജയഘോഷ്, ആർ ശ്യാമ, ഡോ. ഷിജുഖാൻ, എം ഷാജർ, രാഹുൽ, എം വിജിൻ എന്നിവരാണ് കേരളത്തിൽ നിന്ന് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

 

കണ്ണൂരിൽ വീണ്ടും വൻ എം.ഡി.എം.എ. വേട്ട

കണ്ണൂർ :കണ്ണൂരിൽ വീണ്ടും വൻ ലഹരി വേട്ട കണ്ണൂർഎക്സൈസ് റേഞ്ചും എക്സൈസ് ഐ ബി യും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്ന് രാവിലെ 9 മണിയോടെ യശ്വന്ത് പുര – കണ്ണൂർ ട്രെയിനിൽ നിന്നുമാണ് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി രൂപയോളം വിലമതിക്കുന്ന677 ഗ്രാം എം.ഡി.എം.എ. പിടികൂടിയത്..പ്രതി രക്ഷപ്പെട്ടു. ലഹരിമരുന്ന് ബാംഗ്ലൂരിൽ നിന്ന് കടത്തിയതെന്നാണ് സൂചന.
കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്ത്, കണ്ണൂർ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്‌പെക്ടർ ശശി എൻ കെ, കണ്ണൂർ ഐ ബി എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് , പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്‌ എം.കെ, പ്രവീൺ എൻ വി, കണ്ണൂർ ഐ ബി പ്രിവന്റീവ് ഓഫീസർ ദിലീപ് സി വി, റെയിൽവെ പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവൻ എം.കെ, കണ്ണൂർ എക്സൈസ് റേഞ്ചിലെ
സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പിപി,സജിത്ത് എം, റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, നിഖിൽ.പി, അജിത്ത് സി എന്നിവരാണ് റെയ്ഡ് നടത്തി ലഹരിമരുന്ന് പിടികൂടിയത്.കഴിഞ്ഞ ദിവസം തീവണ്ടിയാത്രക്കാരനായ കോഴിക്കോട്താമരശേരി സ്വദേശിയായ എൻ.എം ജാഫറിൽ (43) നിന്ന് റേഞ്ച്എക്സൈസ് സംഘം ലക്ഷങ്ങൾ വിലമതിക്കുന്ന 600 ഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു.

 

കനിവ് 108 ആംബുലൻസ് പുതിയ സേവനങ്ങൾ ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം> സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലൻസിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ എത്തിയാൽ രോഗികൾക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്‌ക്കാൻ വിവരങ്ങൾ തത്സമയം അറിയിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ പ്രത്യേക മോണിറ്റർ സ്ഥാപിക്കുന്നതാണ്.

പൈലറ്റടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഒരു രോഗി 108 ആംബുലൻസിൽ പ്രവേശിക്കപ്പെട്ടാൽ രോഗിയുടെ വിവരം, അപകട വിവരം, രോഗിയുടെ അവസ്ഥ, ആംബുലൻസ് വരുന്നതിന്റെ വിവരം, ആശുപത്രിയിൽ എത്തുന്ന സമയം എന്നിവയെല്ലാം മോണിറ്ററിൽ തത്സമയം തെളിയും. ഇതിലൂടെ ആശുപത്രിയിലുള്ളവർക്ക് അതനുസരിച്ച് ക്രമീകരണം നടത്താനും വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും സാധിക്കും. കൺട്രോൾ റൂമിൽ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കനിവ് 108 ആംബുലൻസിൽ വിളിക്കുന്ന ആളിന്റെ ലൊക്കേഷൻ തിരിച്ചറിയാനുള്ള സംവിധാനവും ആരംഭിക്കുന്നതാണ്. 108ലേക്ക് വിളിക്കുമ്പോൾ വിളിക്കുന്ന ആളിന്റെ ഫോണിലേക്ക് ഒരു മെസേജ് വരും. ആ മെസേജിൽ ക്ലിക്ക് ചെയ്‌താൽ കൺട്രോൾ റൂമിന് അപകടം നടന്ന സ്ഥലത്തിന്റെ ശരിയായ വിവരങ്ങൾ ലഭ്യമാകും. ഈ വിവരങ്ങൾ ആ സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലൻസിൽ എത്തുന്നു. ഇതിലൂടെ വഴിതെറ്റാതെ വേഗത്തിൽ സ്ഥലത്തെത്താൻ സാധിക്കുന്നു.
സേവനം ആരംഭിച്ച് 3 വർഷം പിന്നിടുമ്പോൾ 5,86,723 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ നടത്തിയത്. ഇതിൽ 3,45,447 ട്രിപ്പുകൾ കോവിഡ് അനുബന്ധ സേവനങ്ങൾക്ക് വേണ്ടിയായിരുന്നു. കോവിഡ് കഴിഞ്ഞാൽ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങളിൽ പെട്ടവർക്ക് വൈദ്യ സഹായം എത്തിക്കാൻ ഓടിയ ട്രിപ്പുകളാണ് അധികം. 42,862 ട്രിപ്പുകളാണ് ഇതിൽ ഓടിയത്. 34,813 ട്രിപ്പുകൾ വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയവർക്ക് വൈദ്യ സഹായം നൽകാൻ കനിവ് 108 ആംബുലൻസുകൾ ഓടിയപ്പോൾ 30,758 ട്രിപ്പുകൾ മറ്റ് അപകടങ്ങളിൽ പരിക്ക് പറ്റിയവർക്ക് വൈദ്യ സഹായം നൽകുവാൻ വേണ്ടിയായിരുന്നു.
ശ്വാസകോശ സംബന്ധമായ അത്യാഹിതങ്ങൾ 27,802, ഉദര സംബന്ധമായ അത്യാഹിതങ്ങൾ 21,168, പക്ഷാഘാതം സംബന്ധമായ അത്യാഹിതങ്ങൾ 13,790, ജെന്നി സംബന്ധമായ അത്യാഹിതങ്ങൾ 9,441, ഗർഭ സംബന്ധമായ അത്യാഹിതങ്ങൾ 8,624, വിഷബാധ സംബന്ധമായ അത്യാഹിതങ്ങൾ 7,870, മറ്റ് അത്യാഹിതങ്ങൾ 44,148 ഉൾപ്പടെ നിരവധി വിവിധ അത്യാഹിതങ്ങളിൽപ്പെട്ടവർക്ക് വൈദ്യ സഹായം എത്തിക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് സാധിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകൾ (84,863) കനിവ് 108 ആംബുലൻസുകൾ ഓടിയത്. ഇതുവരെ കോവിഡ് രോഗബാധിതരായ 3 പേരുടെ ഉൾപ്പടെ 70 പേരുടെ പ്രസവനങ്ങൾ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.
ഓരോ 108 ആംബുലൻസും നിയന്ത്രിക്കുന്നത് പരിചയ സമ്പന്നരായ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും ചേർന്നാണ്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി റെസ്‌പോൺസ് സെന്ററിലേക്കാണ് 108 ലേക്ക് വരുന്ന ഓരോ വിളികളും എത്തുന്നത്. ഇവിടെ നിന്ന് വിളിക്കുന്ന വ്യക്തിയുടെ പേര്, രോഗിയുടെ വിവരങ്ങൾ, എന്ത് അത്യാഹിതം ആണ് സംഭവിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം ജി.പി.എസിന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ അടുത്തുള്ള കനിവ് 108 ആംബുലൻസ് വിന്യസിക്കുന്നതാണ് രീതി.

 

ഇരിക്കൂറിൽ വനിതകൾക്കായി അപ്പാരൽ പാർക്ക് ഒരുങ്ങുന്നു
 
സ്ത്രീകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അപ്പാരൽ പാർക്ക് നിർമ്മിക്കുന്നു. ഇതിനായി മലപ്പട്ടം ടൗണിൽ കെട്ടിടം നിർമ്മിക്കും. പ്രവൃത്തി വേഗത്തിൽ ആരംഭിച്ച് ഒരു വർഷത്തിനകം പാർക്ക് യാഥാർഥ്യമാക്കും.
വനിതകളുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനമാണ് ലക്ഷ്യം. ഇതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22, 2022-23 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 43 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. 
മലപ്പട്ടത്തെ 60 സെന്റ് സ്ഥലത്താണ് 750 ചതുരശ്ര അടിയിൽ  ഒരുനില കെട്ടിടം നിർമ്മിക്കുക. ഹാളും ശുചിമുറി ബ്ലോക്കുമാണ് ഇവിടെയുണ്ടാവുക. യൂനിറ്റുകൾ വർധിക്കുന്നതനുസരിച്ച് ഇരുനില കെട്ടിടമായി മാറ്റും. ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന കുടുംബശ്രീ പ്രവർത്തകരുടെ യൂണിറ്റാണ് പാർക്കിൽ പ്രവർത്തിക്കുക. ഒരു യൂനിറ്റിൽ മൂന്നു മുതൽ ആറ് പേർ വരെ ഉണ്ടാകും. ആദ്യഘട്ടത്തിൽ 15 പേർക്കും ഭാവിയിൽ 100 പേർക്കും തൊഴിൽ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആധുനിക രീതിയിലുള്ള തയ്യൽ യന്ത്രങ്ങളും അനുബന്ധ വസ്തുക്കളും ആദ്യഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത് വാങ്ങി നൽകും. വനിതകൾക്കായുള്ള വസ്ത്രങ്ങളാണ് തുടക്കത്തിൽ നിർമിക്കുക. ഇതിനായുള്ള തുണിത്തരങ്ങളും ലഭ്യമാക്കും. ധർമ്മശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ സഹായത്തോടെ തെരഞ്ഞെടുത്ത യൂണിറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും സെക്രട്ടറി വൈസ് ചെയർമാനുമായ ബ്ലോക്ക് വ്യവസായ വികസന സൊസൈറ്റിയുടെ കീഴിലാണ് അപ്പാരൽ പാർക്കിലെ യൂണിറ്റുകൾ പ്രവർത്തിക്കുകയെന്ന് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് പറഞ്ഞു.
 

 

പോപ്പുലർ ഫ്രണ്ട്‌ നേതാക്കൾ ഏഴ്‌ ദിവസം എൻഐഎ കസ്‌റ്റഡിയിൽ; കോടതിവളപ്പിൽ മുദ്രാവാക്യം

കൊച്ചി > എൻഐഎ പരിശോധനയിൽ അറസ്‌റ്റ്‌ ചെയ്‌ത പോപ്പുലർ ഫ്രണ്ട്‌ നേതാക്കളെ കോടതി ഏഴ്‌ ദിവസത്തെ കസ്‌റ്റഡിയിൽവിട്ടു. കോടതിയില്‍ ഹാജരാക്കുന്നതിനിടെ പ്രതികള്‍ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളിച്ചതിനെതിരെ പ്രതികള്‍ക്ക് കോടതിയുടെ താക്കീതുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രമുഖരെ ലക്ഷ്യം വെച്ച് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നുവെന്ന് എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു.

 

ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ 5ജി സേവനം; പ്രധാനമന്ത്രി തുടക്കം കുറിക്കും

 

ഇന്ത്യയില്‍ 5ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ക്ക് തുടക്കമിടും. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്. സ്പെക്ട്രം ലേലത്തില്‍ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡേറ്റ നെറ്റ്‍വര്‍ക്കുകള്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളാണ് ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത്. 20 വര്‍ഷത്തേയ്ക്കാണ് സ്പെക്ട്രം നല്‍കിയത്.(5g services will begin from october first in india)അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്‌ദാനം.ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിലാകും തുടക്കത്തില്‍ 5ജി എത്തുക. 2023 അവസാനത്തോടെ രാജ്യമാകെ 5ജി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. താരിഫ് പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ഫോര്‍ ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും ഇന്‍റര്‍നെറ്റ് വേഗത. ഫൈവ് ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക

 

ഭർത്താവിന്റെയും മുൻ കാമുകിയുടെയും കല്ല്യാണം നടത്തിക്കൊടുത്ത്‌ ഭാര്യ

തിരുപ്പതി > ഒരു തെലുങ്ക്‌ സിനിമയ്‌ക്കുള്ള കഥപോലെ നാടകീയമായിരുന്നു കഴിഞ്ഞദിവസം തിരുപ്പതിയിൽ നടന്ന ഒരു വിവാഹം. ഭർത്താവിന്റെയും മുൻ കാമുകിയുടെയും വിവാഹം നടത്തിക്കൊടുത്ത വിമലയാണ്‌ കഥയിലെ താരം. തിരുപ്പതി ജില്ലയിലെ അംബേദ്‌കർ നഗർ സ്വദേശി കല്ല്യാൺ ആണ്‌ കഥാനായകൻ.

രണ്ട്‌ വർഷം മുമ്പാണ്‌ ടിക്‌ടോക്‌ വഴി പരിചയപ്പെട്ട കല്ല്യാണും കടപ്പ ജില്ലയിൽ നിന്നുള്ള വിമലയും തമ്മിൽ വിവാഹിതരാകുന്നത്‌. വിവാഹത്തിന്‌ മുമ്പ്‌ മറ്റൊരു ടിക്‌ടോക്കറായ നിത്യശ്രീയുമായി കല്ല്യാണിന്‌ പ്രണയമുണ്ടായിരുന്നു. ചില കാരണങ്ങളാൽ പിന്നീട്‌ പിരിയുകയായിരുന്നു. കുറച്ചുദിവസം മുമ്പാണ്‌ കല്ല്യാണിനെത്തേടി ഏറെ നാളുകൾക്കുശേഷം നിത്യശ്രീ അംബേദ്‌കർ നഗറിൽ എത്തുന്നത്‌. തന്നെ വിവാഹം കഴിക്കണമെന്നും ഈ ഗ്രാമത്തിൽ തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം തിരിച്ചറിഞ്ഞ ഭാര്യ വിവാഹത്തിന്‌ സമ്മതിക്കുകയായിരുന്നു. തങ്ങളുടെ വീട്ടിൽ ഒരുമിച്ച്‌ താമസിക്കാനും സമ്മതിച്ചു. ബുധനാഴ്‌ച ഡക്കിളി ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ച്‌ താലികെട്ടിയെങ്കിലും കല്ല്യാണത്തിന്റെ നിയമസാധുതയെക്കുറിച്ച്‌ വ്യക്തത വന്നിട്ടില്ല.

 

വർഗ്ഗീയകലാപമുണ്ടാക്കാനുള്ള വർഗ്ഗീയ തീവ്രവാദ ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണം: സിപിഐഎം
കണ്ണൂർ
ഹർത്താലിന്റെ മറവിൽ ജില്ലയിൽ വ്യാപകമായി ആക്രമണങ്ങൾ സംഘടിപ്പിച്ച പി.എഫ്.ഐ നടപടി അപലപനീയമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മിന്നൽ ഹർത്താൽ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. വർഗ്ഗീയകലാപമുണ്ടാക്കാനുള്ള വർഗ്ഗീയ തീവ്രവാദ ശക്തികൾക്കെതിരെ ജാഗ്രത പാലിക്കാനും, മതസൗഹാർദം സംരക്ഷിക്കാനും എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി ബഹുജനങ്ങളോട് അഭ്യർത്ഥിച്ചു.
മിന്നൽ ഹർത്താലിന്റെ മറവിൽ വ്യാപകമായി ആക്രമണങ്ങൾ സംഘടിപ്പിച്ച പി.എഫ്.ഐയും ഹർത്താലിനെ എതിർത്തുകൊണ്ട് ഭീഷണിയും ആക്രമണവും സംഘടിപ്പിച്ച ആർ.എസ്.എസും ഒരേതൂവൽ പക്ഷികളാണ്. കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും, ചരക്ക് ലോറികൾക്കും, കടകൾക്കും, ഓഫീസുകൾക്കും, ഇരുചക്രവാഹനങ്ങൾക്കും നേരെ പി.എഫ്.ഐ ക്രമിനലുകൾ നടത്തിയ അക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. പെട്രോൾ ബോംബ് ഉപയോഗിച്ചാണ് ചിലയിടങ്ങളിൽ ആക്രമണം നടത്തിയത്. ചിലയിടങ്ങളിൽ മിന്നൽ ഹർത്താലിനെതിരെ ബഹുജനങ്ങളും, പോലീസും ഇടപെട്ടത് കൊണ്ട് അക്രമണം തടയാൻ കഴിഞ്ഞു. അല്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടായേനേ. മിന്നൽ ഹർത്താൽ ജനങ്ങളെ ദ്രോഹിക്കുന്നതും കോടതിവിധിക്കെതിരെയുമാണ്.
ഹർത്താലിനെ എതിർക്കാനായി രംഗത്ത് വന്ന ആർ.എസ്.എസ്സുകാരാണ് പാറാലിൽ പള്ളിയിൽ നിസ്‌കരിച്ച് വരികയായിരുന്നവരെ മർദ്ദിച്ചത്. പി.എഫ്.ഐ ഹർത്താൽ പരാജയപ്പെടുത്തണമെന്നും അതിനായി ദേശീയതയെ സ്‌നേഹിക്കുന്നവർ പാനൂരിൽ എത്തിച്ചേരണമെന്നും ഒരു യുദ്ധത്തിനാണ് നാം തയ്യാറാകേണ്ടതെന്നുമാണ് യുവമോർച്ച ജില്ലാസെക്രട്ടറി വാട്ട്‌സ്അപ്പ്വഴി സന്ദേശം നൽകിയത്. കടകൾ കയറി ഭീഷണിപ്പെടുത്തിയ പി.എഫ്.ഐയും കടകൾ പൂട്ടിയാൽ സ്ഥിരമായി പൂട്ടേണ്ടി വരുമെന്ന് ഭീഷണി സ്വരത്തിൽ സംസാരിച്ച ആർ.എസ്.എസും നാട്ടിലെ ശത്രുക്കളാണ്. ഈ വർഗ്ഗീയ-തീവ്രവാദ ശക്തികളെ ഒറ്റപ്പെടുത്തുകയും മതസൗഹാർദവും മാനവമൈത്രിയും നാട്ടിൽ ഊട്ടിയുറപ്പിക്കാനും എല്ലാ ജനാധിപത്യ മതേതര വിശ്വാസികളോടും, ബഹുജനങ്ങളോടും എം വി ജയരാജൻ അഭ്യർത്ഥിച്ചു.

 

ദേശീയപാതയിലെ മീഡിയനുകളുടെ അപാകത അടിയന്തിരമായി പരിഹരിക്കണം
 
കണ്ണൂർ പുതിയതെരു മുതൽ ചാല വരെ ദേശീയപാതയിൽ മീഡിയൻ സ്ഥാപിച്ചതിലെ അപാകത മൂലം അപകടങ്ങൾ കൂടുന്നതിനാൽ അടിയന്തിരമായി പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. തകർന്ന ഡിവൈഡറുകൾ പുനർനിർമ്മിക്കാമെന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്ന് എൻഎച്ച്എഐ സമ്മതിച്ചെങ്കിലും അതുണ്ടായില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. കുഴികൾ അടക്കുക, മീഡിയനുകൾ പരിഷ്‌ക്കരിക്കുക, റിഫ്‌ളക്ടറുകൾ സ്ഥാപിക്കുക തുടങ്ങി സംയുക്ത പരിശോധനയെ തുടർന്ന് ഉറപ്പുനൽകിയ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പുതിയതെരു-ചാല ദേശീയപാതയിൽ 63 ഹസാർഡ് മാർക്കറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മേലെ ചൊവ്വ മുതൽ താണ വരെ 150 മീഡിയൻ മാർക്കറുകൾ സ്ഥാപിച്ചതായും എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. ബാക്കി വരുന്ന മീഡിയൻ മാർക്കറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. എംഎൽഎമാരായ കെ വി സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്. ദേശീയപാതയിൽ തോട്ടട പോളിടെക്‌നിക്കിന് സമീപം എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനായി ദേശീയപാത അതോറിറ്റിയുടെ അനുമതി തേടിയിട്ട് ഒരു വർഷത്തോളമായിട്ടും ലഭിച്ചില്ലെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പറഞ്ഞു.
ആദിവാസി കോളനികളിലുള്ളവർക്ക് ആശ്രയമായ കോളയാട്-പെരുവ-കടൽക്കണ്ടം പാലം നിർമ്മാണത്തിന് യൂസർ ഏജൻസിയായ ഐടിഡിപി വനം വകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോർട്ടലിൽ നൽകേണ്ട അപേക്ഷ അടിയന്തിരമായി നൽകണമെന്ന് കെ കെ ശൈലജ ടീച്ചർ എംഎൽഎ നിർദേശിച്ചു. വനഭൂമി വനേതര ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് ഈ അനുമതി ആവശ്യമാണ്. പാലം നിർമ്മാണത്തിന് 0.1378 ഹെക്ടർ വനഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ 2,19,900 രൂപ ഐടിഡിപി കോർപസ് ഫണ്ടിൽനിന്ന് അനുവദിക്കും. ഇരിക്കൂർ പാലം റോഡിലെ കുഴികൾ ഒരാഴചയ്ക്കകം അടക്കണമെന്നും പുതിയ പാലത്തിനായി ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ ആരംഭിക്കണമെന്നും ശൈലജ ടീച്ചർ എംഎൽഎ നിർദേശം പൊതുമരാമത്ത് വകുപ്പിന് നൽകി. 
കണിച്ചാർ, ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓടന്തോട് പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തീകരിച്ചതായി ഐടിഡിപി അറിയിച്ചു. ശേഷിക്കുന്ന പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാക്കും.
ചെറുതാഴം, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് കട്ടിംഗ് അനുമതിക്ക് സംയുക്ത പരിശോധന പൂർത്തീകരിച്ചു. തുടർനടപടികൾ എൻഎച്ച്എഐ കോഴിക്കോട് റീജ്യനൽ ഓഫീസാണ് സ്വീകരിക്കേണ്ടത്.
പാനൂർ ഫയർ ആൻഡ് റെസ്‌ക്യു സ്‌റ്റേഷൻ താൽക്കാലികമായി പ്രവർത്തിക്കാൻ പോലീസ് സ്‌റ്റേഷൻ വളപ്പിലെ സിഐയുടെ കെട്ടിടം ആറ് മാസത്തേക്ക് അനുവദിച്ചിട്ടും അതിലേക്ക് മാറാത്തതിനാൽ നിലവിലെ ഓഫീസായ പാനൂർ വിശ്രമ മന്ദിരത്തിൽനിന്ന് ഒഴിവാകാൻ കലക്ടർ നിർദേശം നൽകി.
ആലക്കോട് കപ്പണ കോളനിയിൽ കുഴൽക്കിണർ സ്ഥാപിക്കാൻ കോളനി വാസിയായ ബാബു സ്ഥലം അനുവദിച്ചതിനാൽ തുടർനടപടിക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
പാപ്പിനിശ്ശേരി-പിലാത്തറ റോഡിൽ പാപ്പിനിശ്ശേരി പാലത്തിലെ കുഴികൾ അടച്ചതായി കെഎസ്ടിപി അറിയിച്ചു. ഈ റോഡിലെ തെരുവു വിളക്കുകൾ സോളാർ സംവിധാനത്തിൽനിന്ന് മാറ്റി കെഎസ്ഇബിയിലേക്ക് കൈമാറാനായി ഗവ. സെക്രട്ടറി തലത്തിൽ ചർച്ച നടക്കുകയാണ്.
പഴയങ്ങാടി-പയ്യന്നൂർ റൂട്ടിൽ രാത്രി ഏഴിന് ശേഷം ബസുകൾ ട്രിപ്പ് മുടക്കുന്നത് പരിശോധിച്ച് സർവീസ് നടത്താത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു. ജനശതാബ്ദി ട്രെയിനിന് കണക്ഷനായി ദേശീയപാത വഴി കാഞ്ഞങ്ങാട് സർവീസ് പുനഃസ്ഥാപിച്ചതായി കെഎസ്ആർടിസി അറിയിച്ചു.
വടവന്തൂർ പാലം നിർമ്മാണം പുനരാരംഭിച്ചു. ഡിസംബർ 31നകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
നിർത്തലാക്കിയ കാലാങ്കി ഏകാധ്യാപക സ്‌കൂൾ നിലവിൽ പ്രവർത്തിക്കുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് കാത്തിരിക്കുന്നതായും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ശ്രീകണ്ഠപുരം നഗരസഭ വികസനത്തിന് അഞ്ച് കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായതായും ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
പട്ടുവം കൂത്താട്ട് മലയിടിച്ചിലിൽ അപകട ഭീഷണിയുണ്ടായ പ്രദശത്ത് കോഴിക്കോട് എൻഐടി, ജിയോളജിസ്റ്റ് സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നാല് കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാറിലേക്ക് ശുപാർശ നൽകിയതായി എഡിഎം അറിയിച്ചു. ഇതിൽ രണ്ട് കുടുംബങ്ങളെ കൂടി ഉൾപ്പെടുത്താൻ തഹസിൽദാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കലക്ടറേറ്റ് ഗ്രൗണ്ടിലും പരിസരത്തും ഉപേക്ഷിച്ചിരിക്കുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങൾ ഇ-ലേലം വഴി മാറ്റി തുടങ്ങിയതായി എഡിഎം അറിയിച്ചു. 
ജില്ലയിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ 55 പേർക്ക് വാറണ്ടി കാലയളവിന് ശേഷം റിപ്പയറിംഗിനുള്ള അപേക്ഷ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയതായി സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഇതിന് പഞ്ചായത്തുകൾ പ്രൊജക്ട് വെക്കണമെന്ന് കലക്ടർ നിർദേശിച്ചു. 134 പേർക്കാണ് ജില്ലയിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയത്. 
ചൊറുക്കള-ബാറുപറമ്പ്-മയ്യിൽ-ചാലോട് റോഡിന് 291.63 കോടിയുടെ സാമ്പത്തിക അനുമതി കിഫ്ബിയിൽനിന്ന് ലഭിച്ചതായും ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നതായും കെആർഎഫ്ബി-പിഎംയു എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. എംഎൽഎമാരായ കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, അസി. കലക്ടർ മിസൽ സാഗർ ഭരത്, ഡിപിഒ കെ പ്രകാശൻ, എഡിഎം കെ കെ ദിവാകരൻ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 
ദേശീയ പോഷണ മാസാചരണം ജില്ലാതല ഉദ്ഘാടനം നടത്തി
 
ദേശീയ പോഷണ മാസാചരണം ജില്ലാതല ഉദ്ഘാടനം കണ്ണൂർ മുനിസിപ്പൽ സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. രോഗങ്ങൾ കൂടാനുള്ള പ്രധാന കാരണം നമ്മുടെ ഭക്ഷണ ശീലമാണെന്നും പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.
എല്ലാ വർഷവും സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയാണ് ദേശീയ പോഷണ മാസമായി ആചരിക്കുന്നത്. ശാരീരിക മാനസികാരോഗ്യത്തിനും വളർച്ചക്കും പോഷണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച്  പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണിത്.
സ്ത്രീകളുടെ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസവും പോഷകാഹാരവും, സ്ത്രീപക്ഷ ജലസംരക്ഷണ വിതരണ ക്രമം, ഗോത്രവർഗ മേഖലയിലെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമുള്ള പരമ്പരാഗത ഭക്ഷണക്രമം തുടങ്ങിയവയാണ് ഈ വർഷത്തെ ദേശീയ പോഷണ മാസാചരണത്തിന്റെ ലക്ഷ്യങ്ങൾ.
മാസാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തദ്ദേശ സ്ഥാപന തലത്തിലും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുടെ പോഷകാഹാര പ്രദർശനവും നടന്നു. 50 ഓളം വിഭവങ്ങൾ പ്രദർശിപ്പിച്ചു. ആദ്യ മൂന്ന് സ്ഥാനം നേടിയവർക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. ജില്ലാ ആശുപത്രി ഡയറ്റീഷ്യൻ നിവേദിത രാഹുൽ പോഷണ മാസാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എ എച്ച് കൗൺസിലർ അമൽ മരിയ കൗമാര പ്രായക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എം പി ജീജ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, പ്രാധാനാധ്യാപകൻ പ്രദീപ് നാറോത്ത്, പ്രിൻസിപ്പൽ കെ സ്വപ്ന, ഡി എം ഒ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് സി ജി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
 
\
 
 
രജിസ്ട്രേഷൻ തുടങ്ങി
 
കരുതലിന്റെ കരം നീട്ടാൻ ചെമ്പിലോട് അൻപ് ആർമി
 
സാന്ത്വന ചികിത്സ, ഗർഭകാല പരിചരണം, പ്രസവ ശുശ്രൂഷ എന്നിവക്കായി ചെമ്പിലോട് ഗ്രാമപഞ്ചായത്ത് 'അൻപ് ആർമി' രൂപീകരിക്കുന്നു. അൻപ് ആർമി സേനാംഗങ്ങൾക്കായുള്ള രജിസ്ട്രേഷൻ തുടങ്ങി. പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 25 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സേനയിൽ അംഗങ്ങളാവാം. താൽപര്യമുള്ളവർ കുടുബശ്രീ മിഷൻ വഴിയോ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യണം. ഇവരിൽ നിന്ന് മികച്ച പ്രവർത്തനം നടത്താൻ കഴിയുന്നവരെ തെരഞ്ഞെടുക്കും ഇവർക്ക് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശീലനം നൽകും. പ്രഷർ പ്രമേഹ പരിശോധന, രോഗീപരിചരണം, എന്നിവയിലാണ് പരിശീലനം നൽകുക. ബോധവത്കരണ ക്ലാസുകളും നടത്തും. പഞ്ചായത്ത് പരിധിയിലെ രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് പ്രാഥമിക പട്ടിക തയ്യാറാക്കും. ആദ്യഘട്ടത്തിൽ കിടപ്പ് രോഗികൾക്കാണ്' സേവനം ലഭ്യമാവുക. ഫോൺ വിളിച്ചാലുടൻ വളണ്ടിയർമാർ വീടുകളിലെത്തും.
ഏറെ പേർക്ക് സഹായകരമാവുന്ന ഈ പദ്ധതിക്ക് ഒരു ലക്ഷം രൂപ  വകയിരുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ പറഞ്ഞു. രോഗികൾ ആഗ്രഹിക്കുംവിധം ശ്രദ്ധാപൂർവമായ പരിചരണവും സ്നേഹവും  ഉറപ്പു വരുത്താൻ അൻപ് ആർമി പ്രവർത്തകർക്ക്  കഴിയും വിധമാണ് പരിശീലനം. സെപ്റ്റംബർ അവസാനത്തോടെ പദ്ധതി പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്.
 
ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു
 
കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഈ അധ്യയനവർഷം ഫിസിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളിൽ താൽക്കാലിക ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും സെപ്റ്റംബർ 28ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ. 04972 835106.  
 
വന്യജീവി വാരാഘോഷം; മത്സരങ്ങളിൽ പങ്കെടുക്കാം 
 
ഒക്ടോബർ രണ്ട്  മുതൽ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി  വനം വകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, വനവുമായി  ബന്ധപ്പെട്ട യാത്രാവിവരണം, പോസ്റ്റർ ഡിസൈനിങ്, ഷോർട്ട് ഫിലിം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. താൽപര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.  അവസാന തീയതി സെപ്റ്റംബർ 30. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി:  9447979082 / 04712360762,   പോസ്റ്റർ ഡിസൈനിംഗ് :  : 9447979028, 0471 2529303, ഷോർട്ട് ഫിലിം   :9447979103 , 0487 2699017, യാത്രാ വിവരണം  (ഇംഗ്ളീഷ്, മലയാളം):  9447979071 , 0497 2760394. കൂടുതൽ വിവരങ്ങൾ വനം വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
 
ലഹരി വിമുക്ത കേരളം: ജില്ലാ തല അധ്യാപക പരിശീലനം
 
ലഹരി വിമുക്ത കേരളത്തിനായി ഒക്ടോബർ രണ്ടിന് ജില്ലയിൽ  വിദ്യാലയങ്ങളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് തല ബോധവത്കരണ ക്ലാസ് നൽകും. ഇതിനായി ജില്ലാ തല അധ്യാപക പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ കെ കെ രത്‌നകുമാരി അധ്യക്ഷയായി. 
അസി. എക്‌സൈസ് കമ്മീഷണർ ടി രാഗേഷ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ആർ ഡി ഡി പി വി പ്രസീദ, എസ് കെ ജയദേവൻ, ടി പി അശോകൻ, രാജേഷ് കടന്നപ്പള്ളി, കെ കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഇ സി വിനോദ് സ്വാഗതവും കെ സി സുധീർ കുമാർ നന്ദിയും പറഞ്ഞു. സിവിൽ എക്‌സെസ്  ഓഫീസർ കെ പി സമീർ, ഡോ. ദീപക് കെ പ്രഭാകർ എന്നിവർ ക്ലാസെടുത്തു. ജില്ലയിലെ അധ്യാപക പരിശീലനം തിങ്കളാഴ്ച മുതൽ ആരംഭിക്കും.
 
 
ഡി സി എ: 30 വരെ രജിസ്റ്റർ ചെയ്യാം
 
സ്‌കോൾ കേരള മുഖാന്തരം തെരഞ്ഞെടുത്ത സർക്കാർ/ എയ്ഡഡ് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി സി എ എട്ടാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബർ 30 വരെ പിഴയില്ലാതെയും ഒക്ടോബർ എട്ട് വരെ 60 രൂപ പിഴയോടെയും നീട്ടി. www.scolekerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2342950, 2342271, 2342369.
 
അസിസ്റ്റന്റ് ഇൻസ്ട്രക്ടർ നിയമനം
 
തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക് കോളേജിൽ സി എ ബി എം വിഷയത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 26ന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കിൽ നടക്കും. യോഗ്യത: ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്. താൽപര്യമുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പുകൾ എന്നിവ സഹിതം രാവിലെ 9.30ന് പോളിടെക്‌നിക്കിൽ പേര് രജിസ്റ്റർ ചെയ്യണം.  ഫോൺ: 9995145988.
 
തെരുവുനായ ശല്യം: ഇരിക്കൂറിൽ 
മൊബൈൽ വാക്‌സിനേഷൻ 25 മുതൽ
 
വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി മൊബൈൽ വാക്‌സിനേഷൻ യൂണിറ്റ് രൂപീകരിച്ച് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്. പേവിഷബാധ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്‌സിനേഷൻ സെപ്റ്റംബർ 25ന് ആരംഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി. രണ്ട് വാഹനങ്ങളിലായാണ് വാക്‌സിനേഷൻ യൂണിറ്റ് പ്രവർത്തിക്കുക. ഒരു വെറ്റിനറി ഡോക്ടർ, രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, നാല് പട്ടി പിടുത്തക്കാർ എന്നിവരാണ് ഒരു യൂണിറ്റിൽ ഉണ്ടാവുക. രാവിലെ ആറു മുതൽ വാക്‌സിനേഷൻ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി നടത്തിയ കണക്കെടുപ്പിൽ 2000ത്തോളം തെരുവ് നായകൾ ബ്ലോക്ക് പരിധിയിലുള്ളതായി കണ്ടെത്തി. ഇതിനുപുറമേ വളർത്തു നായ്ക്കൾക്കായി സൗജന്യ വാക്‌സിനേഷൻ ക്യാമ്പും സംഘടിപ്പിക്കും. വന്ധ്യംകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കും.
 
സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു
 
കേരള സർക്കാറിന്റെ ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടി പർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്, കെസ്‌റൂ എന്നീ സബ്‌സിഡി സഹിതമുള്ള സ്വയം തൊഴിൽ പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
മൾട്ടി പർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്: വായ്പാ തുക പരമാവധി 10 ലക്ഷം രൂപ. പ്രായം 21നും 45നും ഇടയിൽ(പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും പട്ടികജാതി/പട്ടികവർഗ/ ഭിന്നശേഷിക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും). കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
കെസ്‌റൂ: വായ്പാ തുക പരമാവധി ഒരു ലക്ഷം രൂപ. പ്രായം 21നും 50നും ഇടയിൽ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
 
ഫാഷൻ ഡിസൈനിങ് കോഴ്‌സ്
 
തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്  ഈ വർഷത്തെ ദ്വിവൽസര ഫാഷൻ ഡിസൈനിഗ് ആൻഡ് ഗാർമൻസ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ ഏഴ് വരെ www.polyadmission.org/gifd എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. രജിസ്‌ട്രേഷൻ ഫീസ് 100 രൂപയോടെ (എസ് സി, എസ് ടി, വിഭാഗക്കാർക്ക് 50 രൂപ) പ്രവേശന പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ, രജിസ്‌ട്രേഷൻ നമ്പർ മുഖേന ലഭിക്കുന്ന ഒ ടി പിയോ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. ഒന്നിൽ കൂടുതൽ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലേക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. യോഗ്യത: എസ് എസ് എൽ സി. ഉയർന്ന പ്രായപരിധി ഇല്ല. എസ് സി, എസ് ടി, എസ് ഇ ബി സി സംവരണത്തിന് അർഹതയുളളവർ അർഹത സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസിൽ നിന്ന് ലഭ്യമാക്കിയതിന് ശേഷം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04972835260, 9495787669.
 
തീയതി നീട്ടി
 
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി. ആറ് മാസത്തെ കോഴ്‌സിന് എസ് എസ് എൽ സിയാണ് യോഗ്യത. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. ഫോൺ: 6282880280, 8921272179, 9496233868
 
വിചാരണ മാറ്റി
 
കൂത്തുപറമ്പ് ലാന്റ് ട്രൈബ്യൂണൽ ഓഫീസിൽ സെപ്റ്റംബർ 23ന് നടത്താനിരുന്ന എല്ലാ വിചാരണ കേസുകളും സെപ്റ്റംബർ 26ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എൽ ആർ സ്‌പെഷ്യൽ തഹസിൽദാർ അറിയിച്ചു.
 
ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
 
എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. 2021-22 അധ്യയന വർഷത്തിൽ കേരള, സി ബി എസ് ഇ സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും ഐ സി എസ് ഇ സിലബസിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവർക്കുമാണ് അവാർഡ്. ക്ഷേമനിധി അംഗമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം അംഗത്വ രജിസ്‌ട്രേഷന്റെ കോപ്പി, സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ് ബുക്ക് കോപ്പി, മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. ഒക്ടോബർ 15നകം അപേക്ഷ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാ