കൽപ്പറ്റ
വയനാടിന്റെ സ്വപ്ന പദ്ധതികളിലൊന്നായ റെയിൽവെയുടെ സർവെ നടപടികൾക്കായി സംസ്ഥാന സർക്കാർ നൂറ് കോടി അനുവദിച്ചു. നിലമ്പൂർ -നെഞ്ചങ്കോട്, തലശ്ശേരി- മൈസൂരു റെയിൽവെ ലൈനുകളുടെ സർവേ നടപടികൾക്കായാണ് തുക അനുവദിച്ചത്.
ഈ മാസം തന്നെ സർവേ നടപടികൾ ആരംഭിക്കുമെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ചുമതലപ്പെടുത്തിയ സിസ്ട്രാ എന്ന സ്ഥാപനമാണ് ഡിറ്റൈയിൽഡ് പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുക. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ് കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്. നേരത്തെ ഡിപിആർ തയ്യാറാക്കുന്നതിനായി ഡിഎംആർസിയെയായിരുന്നു നിശ്ചയിച്ചത്. കേരള അതിർത്തിയിൽ പ്രാരംഭ നടപടികൾ ആരംഭിച്ചുവെങ്കിലും കർണാടക തടഞ്ഞു. ഇതോടെ പ്രവർത്തനം നിലക്കുകയും ഡിഎംആർസി പിന്മാറുകയും ചെയ്തു. കർണാടകയുമായി ഈ വിഷയത്തിൽ നിരന്തരം ചർച്ച നടത്തിവരികയാണ്. അനുകൂല സമീപനം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ.
കർണാടകയുടെ അനുമതി ലഭിക്കുന്നതുവരെ കാത്തുനിൽക്കാതെ കേരള അതിർത്തിക്കുള്ളിലെ സർവേ നടപടികൾ പൂർത്തിയാക്കാനാണ് കേരള സർക്കാരിന്റെ തീരുമാനം. ഇതുപ്രകാരമാണ് 100 കോടി രൂപ അനുവദിച്ചത്. രണ്ട് റെയിൽവെ ലൈനുകളാണ് സർവെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലമ്പൂർ- നെഞ്ചൻകോട് പാതയും തലശ്ശേരി - മൈസൂരു പാതയും വയനാട് സംഗമിച്ച് കർണാടകയിലേക്ക് പോകുന്ന രീതിയിലാണ് നിലവിലുള്ളത്. ഈ പാതയിൽ ഇതുവരെ ഉർന്നുവന്ന എല്ലാ നിർദേശങ്ങളും പരിഗണിച്ചിട്ടുണ്ട്. സർവേ നടപടികൾ പൂർത്തിയാകുന്ന മുറക്ക് തുടർ നടപടികൾ അതിവേഗം ഉണ്ടാകുമെന്നും എംഎൽഎ അറിയിച്ചു.

 


വളപട്ടണം 

' തണ്ണീർ തടങ്ങൾ ശുദ്ധജല സംഭരണി' ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളപട്ടണം പാലത്തിന് സമീപത്ത് പുഴയോരത്ത് തണ്ണീർത്തട സന്ദർശനവും ദിനാചരണവും നടത്തി.
പരിസ്ഥിതി പ്രവർത്തകൻ ഈയ്യ വളപട്ടണം ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖല വൈസ് പ്രസിഡണ്ട് പി.പി. ഗണേശൻ അദ്ധ്യക്ഷനായി. ലോക വന്യ ജീവിനിധി സംസ്ഥാന ഉപദേശ സമിതി അംഗം സി. സുനിൽകുമാർ, വിശുദ്ധി സംസ്ഥാന സെക്രട്ടറി ടി.പി ലക്ഷ്മണൻ, മേഖലാ സെക്രട്ടറി പി.വി. മനോജ് കുമാർ എന്നിവർ സംസാരിച്ചു. മേഖല പരിസ്ഥിതി കൺവീനർ പി. ധർമ്മൻ സ്വാഗതവും ട്രഷറർ പി.രമേശൻ നന്ദിയും പറഞ്ഞു. തണ്ണീർത്തടത്തിൽ മാലിന്യം നിക്ഷേപിക്കുന്നതും കണ്ടൽ കാടുകൾ വ്യാപകമായി നശിപ്പിക്കുന്നതും തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

 


പധാന വാർത്തകൾ
ആരോഗ്യമേഖലക്ക് 64,180 കോടിയുടെ പദ്ധതി; കോവിഡ് വാക്‌സിനായി 35,000 കോടി സ്വകാര്യ മേഖലക്ക് ഷേക്ക് ഹാൻഡ് കൊടുത്ത് കേന്ദ്ര ബജറ്റ്
സാന്ത്വന സ്പർശം; ഇരിട്ടി അദാലത്തിൽ പരിഗണിച്ചത് 1266 പരാതികൾ
പരാതി രഹിത കേരളം സൃഷ്ടിക്കുക ലക്ഷ്യമെന്ന് മന്ത്രി ഇ പി ജയരാജൻ
ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി; പെട്രോളിന് 2.50ഉം ഡീസലിന് 4 രൂപയും ചുമത്തി
സ്വകാര്യവത്കരണവും ഓഹരി വിൽപനവും; കേന്ദ്രബജറ്റ് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല-സിപിഐ എം
പേരിടുന്നവർക്ക് പുരസ്‌കാരം; സർക്കാർ സംവിധാനത്തിലെ അഴിമതിക്കെതിരെ ജനകീയ പദ്ധതി
മുല്ലപ്പെരിയാറിൽ വൈദ്യുതി പുനസ്ഥാപിച്ചു; കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട്
കേരളത്തെ വിജ്ഞാന സമൂഹമായി ഉയർത്താൻ ഉന്നത വിദ്യാഭ്യാസ മേഖലകളെ പ്രാപ്തമാക്കും മുഖ്യമന്ത്രി

വാർത്തകൾ വിശദമായി
സ്വകാര്യവൽക്കരണത്തിന് പ്രധാന്യം നൽകിയിള്ള കേന്ദ്ര ബജറ്റ് കേരളത്തെ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചു. കോവിഡ് പോരാട്ടത്തിൽ രാജ്യം വിജയിച്ചുവെന്നും കോവിഡ് രാജ്യാന്തര സാമ്പത്തിക ബന്ധങ്ങൾ പൊളിച്ചെഴുതിയെന്നും ഇത് പ്രതിസന്ധികാലത്തെ ബജറ്റെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.
വൈദ്യുതി വിതരണത്തിന് ഒന്നിലധികം കമ്പനികളുടെ സേവനം ഉറപ്പാക്കുമെന്നത് സ്വകാര്യവൽക്കരണത്തിനുള്ള പച്ചക്കൊടിയാണ്. 1,75, 000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നത് ഭാരത് പെട്രോളിയം കമ്പനി ഉൾപ്പെടെയുള്ള നവ രത്‌ന കമ്പനിയുടെ വിൽപ്പനയിലൂടെയാണ്. പ്രഖ്യാപിച്ച ഓഹരി വിൽപനയെല്ലാം 2022ൽ പൂർത്തിയാക്കാനുള്ള നിർദേശവും ബജറ്റ് മുന്നോട്ട് വെക്കുന്നുണ്ട്.
വൻകിട തുറമുഖങ്ങളുടെ നടത്തിപ്പിലും സ്വകാര്യവത്കരണം തന്നെയാണ് സർക്കാർ നയം.
ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപം കൂടുതൽ കൊണ്ട് വരും. 62 ദിവസമായി കർഷകർ നടത്തുന്ന സമരത്തിന് പരിഹാരമാകുന്ന ഒരു നിർദേശവും പാക്കേജും ബജറ്റിൽ ഉണ്ടായിലെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഈ വർഷം
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഏറെ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് 1967 കോടി വകയിരുത്തി. കേരളത്തിൽ 1100 കി.മീ റോഡ് ദേശീയപാത നിർമ്മാണത്തിനായി 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇതിൽ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉൾപ്പെടുന്നു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലും റോഡ് വികസനത്തിനുള്ള പദ്ധതികൾ കേന്ദ്രമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ബംഗാളിൽ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്നാട്ടിൽ 3500 കി.മി ദേശീയ പാത നിർമ്മാണത്തിന് 1.03 ലക്ഷം കോടിയും അസമിൽ 1300 കി.മീ റോഡ് നിർമാണത്തിന് 34,000 കോടി രൂപയുടടേയും പദ്ധതികളാണ് പ്രഖ്യാപിച്ചത്.


ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങൾക്ക് സത്വര പരിഹാരം കാണുന്നതിനായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം മന്ത്രിമാരുടെ അദാലത്തിന് ജില്ലയിൽ തുടക്കമായി. ഇരിട്ടി ഫാൽക്കൻ പ്ലാസയിൽ നടന്ന അദാലത്തിന്മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ നേതൃത്വം നൽകി.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് സത്വര പരിഹാരം കാണുന്നതിലൂടെ പരാതി രഹിത കേരളം സൃഷ്ടിക്കുകയാണ്‌സാന്ത്വന സ്പർശം അദാലത്തുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.
അദാലത്തിലെത്തിയ അപേക്ഷകളിൽ ചിലത് പ്രത്യേക നയരൂപീകരണം ആവശ്യമുള്ളവയോ നിയമനിർമാണം ആവശ്യമുള്ളവയോ ആണ്. അത്തരം അപേക്ഷകൾ ആ രീതിയിൽ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇരിട്ടിയിൽ നടന്ന അദാലത്തിൽ ഓൺലൈനായി ലഭിച്ച പരാതികൾ ഉൾപ്പെടെ 1266 അപേക്ഷകളാണ് മന്ത്രിമാർ പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ സഹായനിധിയുമായി ബന്ധപ്പെട്ട അപേക്ഷകൾ (327), ബാങ്ക് ലോൺ ഇളവ്/എഴുതിത്തള്ളൽ (313), വീട് നിർമാണം (208), മുൻഗണനാ റേഷൻ കാർഡ് (206), ഭൂമി സംബന്ധമായ പരാതികൾ (68), കൃഷിയുമായി ബന്ധപ്പെട്ടവ (42), സഹകരണ വകുപ്പുമായി ബന്ധപ്പെട്ടവ (28), മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ടവ (74) എന്നിങ്ങനെ പരാതികളാണ് അദാലത്തിലെത്തിയത്. പുതിയ പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ അദാലത്ത് വേദിയിൽ ഒരുക്കിയിരുന്നു.
തലശ്ശേരി, കണ്ണൂർ താലൂക്കുകളുടെ അദാലത്ത് നാളെ കണ്ണൂർ മുനിസിപ്പൽ ഹയർസെക്കന്ററി സകൂളിലും തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളുടെ അദാലത്ത് ഫെബ്രുവരി നാലിന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തും നടക്കും. നിരവധി പരാതികൾക്ക് ഉടൻ പരിഹാരമായി.

പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏർപ്പെടുത്തി ധനമന്ത്രാലയം. ഫാം സെസാണ് ചുമത്തിയിരിക്കുന്നത്.
ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കും. എന്നാൽ നിലവിലെ എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാൽ വില കൂടില്ല.
ആദ്യ ഘട്ടത്തിൽ വിലക്കൂടുതൽ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താവിന് ഇത് ബാധ്യതയായേക്കും.
പെട്രോളിനും ഡീസലിനും പുറമെ വിലക്കൂടുന്ന മറ്റ് വസ്തുക്കൾ- ഇരുമ്പ്, സ്റ്റീൽ, നൈലോൺ തുണി, ഇൻഷുറൻസ്, ഇലക്ട്രിസിറ്റി, സ്റ്റീൽ പാത്രങ്ങൾ എന്നിവയ്ക്ക് വില കൂടും.

കോവിഡ് കാലത്ത് രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല കേന്ദ്ര ബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ദേശീയ ആസ്തി വിൽപനയും സ്വകാര്യവൽക്കരണവും മുന്നോട്ടുള്ള വഴിയായി കാണുന്നതാണ് കേന്ദ്രബജറ്റിലെ നിർദേശങ്ങൾ. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിൽപന വഴി നടപ്പുവർഷം 1,75,000 കോടി രൂപ ഖജനാവിലേക്ക് കണ്ടെത്താനാണ് ശ്രമിക്കുന്നത്. രണ്ട് പൊതുമേഖല ബാങ്കുകളും ഒരു ജനറൽ ഇൻഷ്വറൻസ് കമ്പനിയും അടക്കം അടുത്തവർഷം സ്വകാര്യവൽക്കരിക്കും.
കോവിഡ് ലോക്ക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച മൂന്ന് ആത്മനിർഭർ പാക്കേജുകളിൽ കോർപറേറ്റുകൾക്ക് വമ്പൻ ഇളവുകൾ നൽകി. ഇതു തുടരുമെന്നാണ് ബജറ്റിൽ പറയുന്നത്. ജനങ്ങൾക്ക് നേരിട്ട് വരുമാനം എത്തിക്കാനും ആശ്വാസം നൽകാനും പദ്ധതികൾ ഒന്നുമില്ല. സർക്കാരിന്റെ വരുമാനം വർധിപ്പിക്കാൻ ജനങ്ങളെ വീണ്ടും പിഴിയുകയാണ്. അതിസമ്പന്നരുടെ വരുമാനത്തിനും ലാഭത്തിനും അധിക നികുതി ചുമത്തി പ്രതിസന്ധി മറികടക്കണമെന്ന നിർദേശം സർക്കാർ ചെവിക്കൊള്ളുന്നില്ലെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

സർക്കാർ സംവിധാനത്തിൽ അഴിമതിയോ മറ്റു തെറ്റുകളോ ഉണ്ടായാൽ അതെക്കുറിച്ച് ജനങ്ങൾക്ക് ഇനി മുതൽ നേരിട്ടു പരാതിപ്പെടാം. പദ്ധതിയുടെ പേര് ജനങ്ങൾക്കു നിർദേശിക്കാം. തിരഞ്ഞെടുക്കുന്ന പേരു നിർദേശിക്കുന്നവർക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പത്തിന കർമപരിപാടികളുടെ ഭാഗമായി 'സർക്കാർ സംവിധാനങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും അഴിമതിയെ തുരുത്തുന്നതിനും' ജനങ്ങളുമായി സഹകരിച്ചാണു പദ്ധതിക്കു തുടക്കമിടുന്നത്. ജനങ്ങൾക്ക് തെളിവുകൾ ഉൾപ്പെടെ സമർപ്പിക്കാവുന്ന ഒരു വെബ്‌സൈറ്റ് തയാറാക്കും. ഇതു വഴി ഫോൺ സന്ദേശങ്ങൾ, സ്‌ക്രീൻ ഷോട്ടുകൾ, എസ്എംഎസ്, ഓഡിയോ റെക്കോർഡിങ് തുടങ്ങിയവ തെളിവുകളായി സമർപ്പിക്കാം. ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ അഴിമതിയും കെടുകാര്യസ്ഥതയും പൂർണമായി തുടച്ചു നീക്കാനും സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണു കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ന്യുമോണിയ കാരണം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യ സ്ഥിതിയിൽ ഭേദപ്പെട്ട പുരോഗതിയുണ്ടായതായി മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമായി. രക്തത്തിലെ ഓക്സിജന്റെ അളവിലും ക്രമമായ പുരോഗതി ദൃശ്യമായതിനാൽ മിനിമം വെന്റിലേറ്റർ സപ്പോർട്ടാണ് ഇപ്പോൾ നൽകുന്നത്.
സാധാരണനിലയിലേക്ക് ശ്വാസോച്ഛ്വാസ പ്രക്രിയ മാറിവരുന്നതിനായി ഓക്സിജൻ കൊടുത്തുള്ള തുടർചികിത്സ ഏതാനും ദിവസങ്ങൾക്കൂടി തുടരും. കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ മാറിവരുന്നതേയുള്ളൂ എന്നതിനാൽത്തന്നെ ഗുരുതരാവസ്ഥ വിട്ടുമാറിയിട്ടില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

മുല്ലപ്പെരിയാർ അണക്കെട്ടിൽ വൈദ്യുതി പുനസ്ഥാപിച്ചതിൽ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്‌നാട്. ദീർഘനാളായുള്ള ആവശ്യമാണ് സാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നതായും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. 19 വർഷങ്ങൾക്ക് ശേഷമാണ് വൈദ്യുതി പുനസ്ഥാപിക്കുന്നത്.
അണക്കെട്ടിൻറെ ഷട്ടറുകൾ ഉയർത്തുന്നതിന് 1980ൽ വനപാതയിലൂടെ മുല്ലപെരിയാറിലേയ്ക്ക് വൈദ്യുതി എത്തിച്ചിരുന്നു. വൈദ്യുതി കമ്പി പൊട്ടി വീണ് വന്യമൃഗങ്ങൾ ഷോക്കേറ്റ് ചാകുന്നത് പതിവായതോടെയാണ് 1999ൽ വൈദ്യുതി വിച്ഛേദിച്ചത്. 1.65 കോടി മുതൽ മുടക്കി 5.65 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിച്ചാണ് ഇപ്പോൾ വൈദ്യുതി എത്തിക്കുന്നത്.


കേരളത്തെ ഒരു വിജ്ഞാന സമൂഹമായി വളർത്താൻ ഉതകുന്ന മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി ഗവേഷണനത്തിനു കൂടുതൽ പ്രാധാന്യം നൽകണം. ഗവേഷണ തല്പരരായ വിദ്യാർത്ഥികൾ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകണം. അത്തരം ഗവേഷണങ്ങൾ വിവിധ മേഖലകൾക്ക് കരുത്താകും. അത് സമ്പദ് ഘടനയ്ക്ക് പുതിയ മാനങ്ങൾ നൽകി വികസന കുതിപ്പിലേക്ക് നയിക്കും ഇത്തരത്തിലുള്ള സമൂഹമാണ് വിജ്ഞാന സമൂഹം എന്നതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുത്. ഗവേഷണത്തിന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പായി പ്രതിമാസം ഒരുലക്ഷം രൂപ വീതം നൽകുന്ന പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അഞ്ച് സർവകലാശാലകളിലെ വിദ്യാർഥികളുമായി നടത്തുന്ന സംവാദ പരിപാടിയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന ശാസ്ത്ര സാംസ്‌കാരികോൽസവത്തിന് സംഘാടക സമിതിയായി. 20 മുതൽ 28 വരെ ജില്ലയിൽ അമ്പത് കേന്ദ്രങ്ങളിൽ ഒരാഴ്ച നീണ്ടു നിൽകുന്ന സാംസ്‌കാരികോൽസവവും ആയിരത്തോളം കേന്ദ്രങ്ങളിൽ ക്ലാസും നടക്കും.
വീട്ടുമുറ്റ നാടകങ്ങൾ, ഡിജിറ്റൽ കലാജാഥ, പുസ്തകോൽസവം, സ്വാശ്രയ ഉൽപ്പന്ന പ്രദർശനം എന്നിവ ശാസ്ത്ര സാംസ്‌കാരികോൽസവത്തിന്റെ ഭാഗമായി നടക്കും.
പരിഷത് ഭനവിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉദ്ഘാടനം ചെയ്തു.

പ്രധാന വാർത്തകൾ വീണ്ടും
ആരോഗ്യമേഖലക്ക് 64,180 കോടിയുടെ പദ്ധതി; കോവിഡ് വാക്‌സിനായി 35,000 കോടി സ്വകാര്യ മേഖലക്ക് ഷേക്ക് ഹാൻഡ് കൊടുത്ത് കേന്ദ്ര ബജറ്റ്
സാന്ത്വന സ്പർശം; ഇരിട്ടി അദാലത്തിൽ പരിഗണിച്ചത് 1266 പരാതികൾ
പരാതി രഹിത കേരളം സൃഷ്ടിക്കുക ലക്ഷ്യമെന്ന് മന്ത്രി ഇ പി ജയരാജൻ
ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി; പെട്രോളിന് 2.50ഉം ഡീസലിന് 4 രൂപയും ചുമത്തി
സ്വകാര്യവത്കരണവും ഓഹരി വിൽപനവും; കേന്ദ്രബജറ്റ് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല-സിപിഐ എം
പേരിടുന്നവർക്ക് പുരസ്‌കാരം; സർക്കാർ സംവിധാനത്തിലെ അഴിമതിക്കെതിരെ ജനകീയ പദ്ധതി
മുല്ലപ്പെരിയാറിൽ വൈദ്യുതി പുനസ്ഥാപിച്ചു; കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട്
കേരളത്തെ വിജ്ഞാന സമൂഹമായി ഉയർത്താൻ ഉന്നത വിദ്യാഭ്യാസ മേഖലകളെ പ്രാപ്തമാക്കും മുഖ്യമന്ത്രി
ആസാദി സായാഹ്ന വാർത്തകൾ സമാപിച്ചു. അടുത്ത വാർത്താ ബുള്ളറ്റിൻ നാളെ വൈകുന്നേരം. നന്ദി നമസ്‌കാരം ന്യൂസ് ഡസ്‌ക് ആസാദി വാർത്തകൾ.

 


കണ്ണൂർ
സംസ്ഥാനത്തെ പത്തു ലെവൽക്രോസിങ്ങുകളെ ഒഴിവാക്കാൻ കഴിയുന്ന പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം നാളെ തുടങ്ങും. സംസ്ഥാനസർക്കാർ കിഫ്ബി വഴിയാണ് ഈ പദ്ധതികൾക്ക് സംസ്ഥാനസർക്കാർ പണം കണ്ടെത്തുന്നത്.
തടസ രഹിതമായ ഒരു റോഡ് ശൃംഖല സ്ഥാപിക്കുന്നതിനും ലെവൽ ക്രോ മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനുമായി കിഫ്ബി വഴി ധനലഭ്യത ഉറപ്പാക്കി ആർ ബി ഡി സി കെ യെ നിർവഹണ ഏജൻസിയാക്കി പൂർത്തീകരിക്കാനുദ്ദേശിക്കുന്ന 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ചടങ്ങിൽ മുഖ്യാതിഥി ആകും. കേരളത്തിലെ പ്രധാന 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം 6 മുതൽ 8 മാസത്തിനുള്ളിൽ തീർക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നവീനമായ സ്റ്റീൽ കോംപസിറ്റ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുക. പരമ്പരാഗത കോൺക്രീറ്റ് നിർമാണ രീതിയേക്കാൾ വളരെ കുറഞ്ഞ സമയം കൊണ്ട് കാര്യക്ഷമമായി നിർമാണം പൂർത്തിയാക്കാൻ കഴിയും എന്നതാണ് ഈ സാങ്കേതിക വിദ്യയെ വ്യത്യസ്തമാക്കുന്നത്.
.

1. ചിറയിൻകീഴ് (തിരുവനന്തപുരം)
2. ഇരവിപുരം (കൊല്ലം)
3. മാളിയേക്കൽ (കൊല്ലം)
4. ചിറങ്ങര (തൃശൂർ)
5. ഗുരുവായൂർ (തൃശൂർ)
6. അകത്തേക്കര (പാലക്കാട്)
7. വാടാനം കുറിശി (പാലക്കാട്)
8. താനൂർ - തെയ്യാല (മലപ്പുറം)
9. ചേളാരി - ചെട്ടിപ്പാടി (മലപ്പുറം)
10. കൊടുവള്ളി (കണ്ണൂർ) എന്നിവയാണ് നാളെ തുടങ്ങുന്ന പ്രവൃത്തി.

 

 

തിരുവനന്തപുരം
കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,64,562 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2914 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 475 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 577, കൊല്ലം 544, എറണാകുളം 412, കോഴിക്കോട് 483, കോട്ടയം 473, മലപ്പുറം 469, പത്തനംതിട്ട 310, തിരുവനന്തപുരം 241, പാലക്കാട് 186, ആലപ്പുഴ 268, കണ്ണൂര്‍ 200, വയനാട് 159, ഇടുക്കി 142, കാസര്‍ഗോഡ് 78 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, കോഴിക്കോട് 7, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ 6 വീതം, കൊല്ലം 5, തൃശൂര്‍ 4, കോട്ടയം, വയനാട് 3 വീതം, പാലക്കാട് 2, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4801 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 310, കൊല്ലം 215, പത്തനംതിട്ട 228, ആലപ്പുഴ 202, കോട്ടയം 493, ഇടുക്കി 241, എറണാകുളം 979, തൃശൂര്‍ 292, പാലക്കാട് 272, മലപ്പുറം 419, കോഴിക്കോട് 599, വയനാട് 179, കണ്ണൂര്‍ 279, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,60,445 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,70,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,013 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,712 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1645 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 6), പാലക്കാട് ജില്ലയിലെ നാഗലശേരി (7), അമ്പലപ്പാറ (16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

തിരുവനന്തപുരം
കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,64,562 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2914 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 475 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 577, കൊല്ലം 544, എറണാകുളം 412, കോഴിക്കോട് 483, കോട്ടയം 473, മലപ്പുറം 469, പത്തനംതിട്ട 310, തിരുവനന്തപുരം 241, പാലക്കാട് 186, ആലപ്പുഴ 268, കണ്ണൂര്‍ 200, വയനാട് 159, ഇടുക്കി 142, കാസര്‍ഗോഡ് 78 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, കോഴിക്കോട് 7, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ 6 വീതം, കൊല്ലം 5, തൃശൂര്‍ 4, കോട്ടയം, വയനാട് 3 വീതം, പാലക്കാട് 2, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4801 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 310, കൊല്ലം 215, പത്തനംതിട്ട 228, ആലപ്പുഴ 202, കോട്ടയം 493, ഇടുക്കി 241, എറണാകുളം 979, തൃശൂര്‍ 292, പാലക്കാട് 272, മലപ്പുറം 419, കോഴിക്കോട് 599, വയനാട് 179, കണ്ണൂര്‍ 279, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,60,445 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,70,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,013 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,712 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1645 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 6), പാലക്കാട് ജില്ലയിലെ നാഗലശേരി (7), അമ്പലപ്പാറ (16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Page 1 of 4

Most Read

  • Week

  • Month

  • All